കണ്ണൂര്‍: അത്താഴക്കുന്ന്, പുല്ലൂപ്പി പ്രദേശത്ത് ഇന്ദിര ആവാസ് യോജന പദ്ധതിപ്രകാരം രണ്ട്ലക്ഷം രൂപ വാങ്ങി വീട് പണി പൂര്‍ത്തിയാക്കിയ ഇരുപതോളം ഗുണഭോക്താക്കള്‍ക്ക് പെര്‍മിറ്റ് നിഷേധിച്ച പുഴാതി കൃഷി ഓഫീസറുടെ നടപടിയില്‍ സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ കമ്മറ്റിയോഗം പ്രതിഷേധിച്ചു. ഡാറ്റ ബാങ്കില്പ്പെടുന്ന സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷിഓഫീസര്‍ പെര്‍മിറ്റ് നല്‍കാത്തത്. എന്നാല്‍ 60 വര്‍ഷത്തിലേറെയായി ഈ സ്ഥലത്ത് കൃഷി നടത്താറില്ല. നിരവധിപേര്‍ക്ക് ഇവിടെ നേരത്തെ കൃഷി ഓഫീസര്‍മാര്‍ പെര്‍മിറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. ജനുവരി 1 ന് മുമ്പ് പെര്‍മിറ്റ് അനുവദിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. ഇതിനായി ഡാറ്റാ ബാങ്ക് ഫോറം രൂപീകരിച്ചു. യോഗം എസ്ജെഡി സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. എ.കെ.സതീഷ് ചന്ദ്രന് അധ്യക്ഷത വഹിച്ചു. വി.കല്യാണി, കളത്തിങ്കല്‍ ബി.സുരേഷ്, ബാലഗംഗാധര തിലകന്, രാജീവന് പള്ളിക്കണ്ടി, സുഷീല്‍ കുമാര്‍, എം.കെ.മേരിജോസ്, എം.വിജയന്, സി.കെ.രൂപ, ഫര്‍സാന, എം.വിനോദ്, ഖൈറുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി എ.കെ.സതീഷ് ചന്ദ്രന്-ചെയര്മാന്, കളത്തിങ്കല്‍ ബി.സുരേഷ് കുമാര്‍, മേരി ജോസ്, ബാലഗംഗാധര തിലകന്-വൈസ് ചെയര്മാന്മാര്, ഖൈറുന്നീസ-കണ്‍വീനര്‍, ഹാജിറ, നസീര്‍, എം.കെ.സുശീല്‍ കുമാര്‍, പി.സി.പ്രിഷ-ജോയന്റ് കണ്‍വീനര്‍മാര്‍, ഉഷ മടപ്പുര-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: