കടുത്തുരുത്തി: കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റീടെണ്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിര്‍മ്മാണ പ്രവര്‍ത്തിയുടെ കരാറുകാരന് ജി.എസ്.ടി. നടപ്പാക്കിയതിനെ തുടര്‍ന്ന് പിന്വാങ്ങിയതിനാല്ലാണ് ധനകാര്യ – പൊതുമരാമത്ത് വകുപ്പുകള്‍ റീടെണ്ടര്‍ നടപടി സ്വീകരിച്ചിരിച്ചത്. 25 കോടി രൂപയാണ് ബൈപ്പാസിനായി മുന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ബൈപ്പാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഐ.ടി.സി. ജംഗ്ഷന് മുതല്‍ ബ്ലോക്ക് ജംഗ്ഷന് വരെയുള്ള പുതിയ റോഡിന്റെ നിര്‍മ്മാണവും കടുത്തുരുത്തി വലിയതോട്, ചുള്ളിത്തോട് എന്നിവയ്ക്കു കുറുകെ പാലം നിര്‍മ്മാണവുമാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കും്. ഇതിനായി 960 ലക്ഷം രൂപയുടെ പ്രവര്‍ത്തിയാണ് ടെണ്ടര്‍ ചെയ്യതിരിക്കുന്നത്. കടുത്തുരുത്തി ബൈപ്പാസ് റോഡില്‍ കടുത്തുരുത്തി വലിയപള്ളിയുടെയും താഴത്തുപള്ളിയുടെയും പാരിഷ് ഹാളുകള്‍ക്ക് മദ്ധ്യത്തിലൂടെ കടന്നുപോകുന്ന ഫ്ളൈ ഓവര്‍ നിര്‍മ്മാണ പദ്ധതി ടെണ്ടര്‍ ചെയ്യുന്നത് പിഡബ്ല്യുഡി ചീഫ് എഞ്ചിനീയര്‍ കമ്മറ്റി സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനായി 9 കോടി രൂപയുടെ വികസന പദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.ബൈപ്പാസ് റോഡിന്റെ മെച്ചപ്പെട്ട നിലവാരത്തിലുള്ള ടാറിംഗ് ജോലികളും മുട്ടുചിറ മുതല്‍ ആപ്പാഞ്ചിറ വരെയുള്ള മെയിന്‍ റോഡിന്റെ വികസനവും നടപ്പാക്കാനാണ് മൂന്നാം ഘട്ടത്തില്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് 640 ലക്ഷം രൂപയുടെ വികസനപദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: