ന്യൂദല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി നവതിയുടെ നിറവില്‍. ഇന്ത്യന്‍ രാഷ്ട്രീത്തില്‍ അടയാളപ്പെടുത്തിയ ജീവിതത്തിനുടമയായ അദ്ദേഹത്തിന് നവംബര്‍ 8ന് 90 വയസ്സ് തികയും.
ദല്‍ഹി പൃഥ്വിരാജ് റോഡിലെ വസതിയില്‍ അന്ധവിദ്യാര്ത്ഥികള്ക്കൊപ്പം പ്രഭാത ഭക്ഷണത്തോടെയാണ് പിറന്നാളാഘോഷം ആരംഭിക്കുന്നത്. വൈകിട്ട് അഞ്ച് വരെ സന്ദര്‍ശകരെ അനുവദിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കാനെത്തും.
പ്രതിപക്ഷ നേതാവ്, കേന്ദ്ര ആഭ്യന്തര മന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ബിജെപി മാര്‍ഗ്ഗദര്‍ശക് മണ്ഡല് അംഗമാണ്. ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നുള്ള ലോക്സഭാ എംപിയാണ്.
ഏഴാമത്തെ തവണയാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിന്റെയും രാമജന്മഭൂമി പ്രക്ഷോഭത്തിന്റെയും നെടുനായകത്വം വഹിച്ചു.
അവിഭക്ത ഇന്ത്യയിലെ കറാച്ചിയില്‍ ജനിച്ച അദ്വാനി വിഭജനത്തിന്റെ മുറിവുകളേറ്റുവാങ്ങിയാണ് ഇന്ത്യയിലെത്തിയത്. സര്‍ദാര്‍ പട്ടേലിന് ശേഷം ഇന്ത്യ കണ്ട ഉരുക്കു മനുഷ്യന് എന്നാണ് അദ്വാനിക്കുള്ള വിശേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: