തിരുവനന്തപുരം: ഏഴിന് നടക്കുന്ന 20-20 ഇന്ത്യ-ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരത്തിന് തലസ്ഥാനം ഒരുങ്ങി. ടീമുകള്‍ ഇന്ന് രാത്രി 11 മണിയോടെ തിരുവനന്തപുരത്തെത്തും. നാളെ രാവിലെ 9.30 മുല് ന്യൂസിലാന്റ് ടീം പരിശീലനത്തിനിറങ്ങും.
മത്സരം നടക്കുന്ന കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും പരിസരവും കനത്ത പോലീസ് സുരക്ഷയിലാണ്. ദക്ഷിണമേഖലാ എഡിജിപി ഡോ. ബി.സന്ധ്യ, ഐജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, ഡിസിപി ജി. ജയദേവ് എന്നിവരുടെ നേതൃത്വത്തില്‍ ആറ് എസ്പിമാര്, 27 ഡിവൈഎസ്പിമാര്‍, 240 എസ്ഐമാര്‍ ഉള്‍പ്പെടെ 2500 പോലീസുകാരെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരം കാണാന്‍ വൈകുന്നേരം നാലുമണിമുതലാണ് പ്രവേശനം അനുവദിക്കുക. പ്രവേശനത്തിന് 15 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ടിക്കറ്റിലെ ബാര്‍കോഡ് സ്കാന്‍ചെയ്ത ശേഷം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയാകും കടത്തിവിടുക. പ്രവേശനം, വാഹനപാര്ക്കിഗ് തുടങ്ങിയ വിരങ്ങള്‍ക്കായി ‘സ്പെയ്സി’ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. www.spacey.in വെബ്സൈറ്റില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാം. പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
മത്സരത്തോട് അനുബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ വിദ്യാര്തഥികളെ പങ്കെടുപ്പിച്ച് ‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സ്’ ലഹി വിരുദ്ധ ക്യാമ്പയിന് നടത്തും. നാളെ വൈകുന്നേരം മൂന്നിന് സെന്‍ഡ്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്യാമ്പയിന് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ടീംഅംഗങ്ങളും കായികതാരങ്ങളും ക്യാമ്പയിന്റെ ഭാഗമാകും.
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തവര്‍ ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴിയോ സ്റ്റേഡിയത്തിന് പുറത്ത് സജ്ജീകരിക്കുന്ന കൗണ്ടര്‍ വഴിയോ ടിക്കറ്റ് മാറ്റണം. പ്ലാസ്റ്റിക് കുപ്പികള്‍, വടി, തോരണങ്ങള്‍, പടക്കങ്ങള്‍, ബീഡി, സിഗററ്റ്, തീപ്പെട്ടി തുടങ്ങിയവ യൊന്നും സ്റ്റേഡിയത്തിനള്ളില് അനുവദിക്കില്ല. മൊബൈല്‍ഫോണ്‍ മാത്രമേ അനുവദിക്കൂ. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചവരെ അകത്തേക്ക് കടത്തിവിടില്ല. ഭക്ഷണ സാധനവും വെള്ളവും സ്റ്റേഡിയത്തിനകത്ത് ക്രമീകരിച്ചിരിക്കുന്നതിനാല്‍ പുറത്തുനിന്ന് കൊണ്ടുവരാന്‍ അനുവദിക്കില്ല.
കളികാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ക്ക് കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, സര്‍ക്കാര്‍ കോളേജ്, ബിഎഡ് സെന്റര്‍ തുടങ്ങിയ ഇടങ്ങളിലായി വിപുലമായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം ഉള്ളൂര്‍-ആക്കുളം-ബൈപ്പാസ് വഴി തിരിച്ചുവിടും. രാവിലെ മുതല്‍ കെഎസ്ആര്‍ടിസി റെയില്വേസ്റ്റേഷന് വഴി പ്രത്യേക ബസ് സര്‍വ്വീസുകള്‍ നടത്തും. തിരികെ പോകുന്നവര്‍ക്ക് ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനവും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: