കണ്ണൂര്‍: നിയമവിരുദ്ധ മത്സ്യബന്ധനം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി മാറുന്നു. കടലില്‍ 20 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനത്തിന് അനുവാദമുള്ള അന്യസംസ്ഥാന രജിസ്ട്രേഷനുള്ള പ്രസ്സ് നെറ്റ് ബോട്ടുകളാണ് മലബാറിന്റെ തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്നത്. ഹൈസ്പീഡിലുള്ള ചൈനീസ് എഞ്ചിനുകള്‍ ഘടിപ്പിച്ച ഇത്തരം വലിയ ബോട്ടുകള്‍ വളപട്ടണം അഴിമുഖം മുതല്‍ നീലേശ്വരം അഴിമുഖം വരെയുള്ള കടലില്‍ മത്സ്യബന്ധനം നടത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കടല്‍ത്തീരത്തിന്റെ ആറ് കിലോമീറ്റര്‍ ഉള്ളില്‍ നൂറിലധികം ബോട്ടുകള്‍ കൂട്ടമായി എത്തിയാണ് മത്സ്യബന്ധനം നടത്തുന്നത്. ഹൈസ്പീഡ് വള്ളങ്ങളുടെ കടലിലെ മരണപ്പാച്ചില്‍ ചെറുവള്ളങ്ങള്‍ക്ക് ഭീഷണിയായും മാറിയിട്ടുണ്ട്. ഇതുകൂടാതെ കിലോമീറ്ററുകള്‍ നീളത്തില്‍ വലവിരിച്ചാണ് ഇത്തരം ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത്. ഇവര്‍ വല വലിച്ചുകഴിഞ്ഞാല്‍ പിന്നെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണുളളത്. കോസ്റ്റല്‍, മറൈന്‍ വകുപ്പ് അധികൃതര്‍ വലിയ ബോട്ടുകളുടെ വരവറിഞ്ഞ് കടലില്‍ ഇറങ്ങുമ്പോള്‍ തന്നെ ഇവര്‍ക്ക് വിവരം ലഭിക്കും . അതോടെ ഇവര്‍ വല വലിച്ച് കൂട്ടത്തോടെ രക്ഷപ്പെടുകയായാണ് പതിവ്. മത്സ്യത്തിന്റെ ലഭ്യതക്കുറവ് പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ പലരെയും തൊഴില്രഹിതരാക്കിയിട്ടുണ്ട്. മറ്റ് തൊഴിലുകളില്ലാത്തതിനാലാണ് പലരു വീണ്ടും കടലിലേക്കിറങ്ങുന്നത്. വലിയ ബോട്ടുകളുടെ വരവ് തടയാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കടല്‍ മേഖലയില്‍ ഇത് സംഘര്‍ഷത്തിന് കാരണമായേക്കും. മലബാറിലെ പതിനായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടിയുണ്ടാല്‍ മാത്രമേ ഇതിന് പരിഹാരമുണ്ടാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: