കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വെറുതെവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി സിബിഐ. പിണറായി ഉള്‍പ്പെടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് സിബിഐ നീക്കം.
പിണറായി വിജയന്, ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ തിരുവനന്തപുരം സിബിഐ വിചാരണക്കോടതി 2013ല്‍ കുറ്റവിമുക്തരാക്കി. ഇതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പിണറായി അടക്കം മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഉത്തരവ് ശരിവച്ചു. കേസിലുള്‍പ്പെട്ട വൈദ്യുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരായ കെ.ജി. രാജശേഖരന് നായര്‍, ആര്. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ക്കെതിരെ വിചാരണ തുടരാനും ഹൈക്കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് പി. ഉബൈദാണ് വിധി പ്രസ്താവിച്ചത്. 2017 ആഗസ്ത് 23നായിരുന്നു നിര്‍ണായക വിധി.
ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് സിബിഐക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കാണിച്ച് അദ്ദേഹം സിബിഐ ഡയറക്ടറേറ്റിന് കത്ത് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ പോകാനുള്ള തീരുമാനം. പിണറായിയെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി ഉത്തരവ് വന്നിട്ട് ഈ മാസം 21ന് 90 ദിവസം തികയും. ഇതിനു മുന്‍പ് അപ്പീല്‍ നല്‍കും.
പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവ്ലിനു നല്‍കിയതില്‍ 374 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് സിബിഐ കേസ്. ഇടപാടില്‍ അഴിമതി നടന്നതായി സിഎജിയും കണ്ടെത്തി. പിണറായി ഏഴാം പ്രതിയായിരുന്നു. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മോഹനചന്ദ്രന് ഒന്നാം പ്രതിയും എ. ഫ്രാന്‍സിസ് എട്ടാം പ്രതിയുമാണ്.
കേസില്‍ പ്രതികളില്‍ മാത്യു റോയ്, വി. രാജഗോപാല്‍, പി.എ. സിദ്ധാര്‍ത്ഥ മേനോന് എന്നിവര്‍ ജീവിച്ചിരിപ്പില്ല. ആര്. ഗോപാലകൃഷ്ണനെ സിബിഐ കുറ്റപത്രം തയാറാക്കിയപ്പോള്‍ ഒഴിവാക്കി.
സിബിഐ പറയുന്നത്
- പിണറായി വിജയന്
അടക്കമുള്ള പ്രതികളെ
വിചാരണപോലും നേരിടാതെ
കുറ്റവിമുക്തരാക്കിയത് ശരിയല്ല
- ലാവ്ലിന് കരാറുമായി
ബന്ധപ്പെട്ട് ഭരണതലത്തില്‍
നിന്നുള്ള
അനുമതിയില്ലാതെ
ഉദ്യോഗസ്ഥര്‍ക്ക്
മാത്രം തീരുമാനമെടുക്കാനാവില്ല
- പിണറായി ഉള്‍പ്പെടെയുള്ള
പ്രതികള്‍ക്ക് അഴിമതിയില്‍
കൂട്ടുത്തരവാദിത്തമുണ്ട്
- അഴിമതി നടന്നെന്ന സിഎജി
കണ്ടെത്തല്‍ പരിഗണിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: