റിയാദ്: രാജകുടുംബത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്റെ സൂചനകളാണ് സൗദി അറേബ്യയില്‍ നിന്നു വരുന്നത്. അഴിമതി വിരുദ്ധ നീക്കത്തിന്റെ പേരില്‍ തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് രാജകുമാരന് നടത്തുന്നതെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. പതിനൊന്നു രാജകുടുംബാംഗങ്ങളെയാണ് അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്.
മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന് മിതെബ് ബിന്‍ അബ്ദുല്ല രാജകുമാരനടക്കം നാലു മന്ത്രിമാരെ പുറത്താക്കിയത് എല്ലാവരേയും ഞെട്ടിച്ചു. ഒരു ഘട്ടത്തില്‍ ഭാവി കിരീടാവകാശി എന്നു വരെ വിശേഷിപ്പിച്ചിരുന്ന രാജകുമാരനാണ് മിതെബ് ബിന്‍ അബ്ദുല്ല. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു മിതെബ്.
മിതെബിനു പകരം ഖാലിദ് ബിന്‍ അയാഫിന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിസിന്റെ ചുമതല നല്കി. രണ്ടു വര്‍ഷം മുമ്പു വരെ സൗദിയുടെ ഭരണതലത്തില്‍ ശക്തനായിരുന്നു മിതെബ്. മുന്‍ രാജാവ് അബ്ദുള്ളയില്‍ നിന്നാണ് ദേശീയ സുരക്ഷാ സേനയുടെ ചുമതല മിതെബ് ഏറ്റെടുത്തത്. രാജകുടുംബത്തില്‍ അബ്ദുള്ള രാജാവിന്റെ പാരമ്പര്യത്തില്‍ നിന്ന് ഉയര്‍ന്ന പദവി വഹിച്ചിരുന്ന അവസാനത്തെ രാജകുമാരനായിരുന്നു മിതെബ്.
സാമ്പത്തികമന്ത്രി ആദെലിനെ നീക്കി പകരം മുഹമ്മദ് അല്‍ തുവൈജ്രിക്ക് ആ ചുമതല നല്കി. രാജകുമാരന്മാരിലെ കോടീശ്വരന് എന്നറിയപ്പെടുന്ന അല്‍ വഹീദ് ബിന്‍ തലാലിന്റെ അറസ്റ്റും അപ്രതീക്ഷിതമായിരുന്നു. സൗദി സമ്പത്തിന്റെ ആഗോളമുഖമായിരുന്നു തലാല്‍. സിറ്റിഗ്രൂപ്പ്, ആപ്പിള്‍, ട്വന്റീന്ത് സെഞ്ചുറി ഫോക്സ്, ട്വിറ്റര്‍ തുടങ്ങി ലോകത്തെ വന്‍ കമ്പനികളിലൊക്കെ തലാലിനു പങ്കാളിത്തമുണ്ട്. ഇപ്പോള്‍ അമേരിക്കയുടെ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനെ ഒരിക്കല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റിയത് തലാലിന്റെ നിക്ഷേപമായിരുന്നു. ട്രംപിന്റെ പ്ലാസാ ഹോട്ടലില്‍ വന്‍ നിക്ഷേപം നടത്തിയായിരുന്നു ആ രക്ഷപ്പെടുത്തല്‍.
അറസ്റ്റിലായ രാജകുടുംബാംഗങ്ങള്‍:
അല്‍വലീദ് ബിന്‍ തലാല്‍-കിങ്ഡം ഹോള്‍ഡിങ് ചെയര്മാന്
മിതെബ് ബിന്‍ അബ്ദുള്ള-നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ് മന്ത്രി
തുര്‍കി ബിന്‍ അബ്ദുള്ള-റിയാദ് പ്രവിശ്യ മുന്‍ ഗവര്‍ണര്‍
ഖാലിദ് അല്‍-ജുവൈജ്രി-റോയല്‍ കോടതി മുന്‍ മേധാവി.
അദെല്‍ ഫകെയിഹ്-സാമ്പത്തിക, ആസൂത്രണ മന്ത്രി
ഇബ്രാഹിം അല്‍-അസാഫ്-മുന്‍ ധനകാര്യമന്ത്രി
അബ്ദുള്ള അല്‍ സുല്‍ത്താന്‍-സൗദി നാവികസേനാ കമാന്‍ഡര്‍
ബക്കര്‍ ബിന്‍ ലാദന്-സൗദി ബിന്ലാദിന് ഗ്രൂപ്പ് ചെയര്മാന്
മുഹമ്മദ് അല്‍ തൊബൈഷി-റോയല്‍ കോടതിയുടെ മുന്‍ പ്രോട്ടോകോള്‍ മേധാവി
അമര്‍ അല്‍ ദബാഗ്- സൗദിയിലെ പൊതു നിക്ഷേപ അതോറിറ്റി മുന്‍ ഗവര്‍ണര്‍.
അല്‍വലീദ് അല്‍ ഇബ്രാഹിം-എബിസി ടെലിവിഷന്‍ ശൃംഖലയുടെ ഉടമ.
ഖാലിദ് അല്‍ മുല്ഹിം-സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍.
സൗദ് അല്‍ ദാവീഷ്-സൗദി ടെലികോമിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടിവ്
തുര്‍കി ബിന്‍ നാസര്‍ രാജകുമാരന്-പരിസ്ഥിതി വകുപ്പിന്റെ മുന്‍ മേധാവി.
ഫഹദ് ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ സൗദ് രാജകുമാരന്-മുന്‍ പ്രതിരോധ ഉപമന്ത്രി
സലേഹ് കമെല്‍-വ്യവസായി
മുഹമ്മദ് അല്‍ അമൗദി-വ്യവസായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: