അരൂര്‍: നീര ഉത്പാദനത്തിലൂടെ കായ്ഫലം വര്‍ദ്ധിക്കുമെന്നും നല്ല വരുമാനം ലഭിക്കുമെന്നും പ്രതീക്ഷിച്ച കേര കര്‍ഷകര്‍ വെട്ടിലായി.
ജില്ലയുടെ വടക്കേ അറ്റമായ അരൂര്‍ മണ്ഡലത്തില്‍പ്പെട്ട തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളിലെ കേരകര്‍ഷകരാണ് വെട്ടിലായത്. തുറവൂരില്‍ പ്രവര്‍ത്തിച്ചിരുന്ന നീര പാര്‍ലര്‍ പൂട്ടിയതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്.
നീര ഉത്പാദനവുമായി ബന്ധപ്പെട്ട് ആരംഭിച്ച നാളികേര ഉത്പാദക സംഘത്തിന്റെ കേരപ്രിയ ഫെഡറേഷനും ഇതോട പ്രതിസന്ധിയിലായി. നീര ഉത്പാദന രംഗത്ത് നേട്ടം കൈവരിക്കുവാനാകുമെന്ന പ്രതീക്ഷയില്‍ ആയിരത്തി അഞ്ഞൂറ് കേര കര്‍ഷകരാണ് നീര ഉത്പാദന രംഗത്ത് പേര് രജിസ്റ്റര്‍ ചെയ്തത്.
കൂടാതെ വരുമാനം മോഹിച്ച് നീര ടെക്നീഷ്യന്മാര് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരക്കും നിരാശയാണ് ഫലം. ഉത്പാദന രംഗത്ത് വന്‍ വീഴ്ചകളും പോരായ്മകളും ഉടലെടുത്തിരുന്നു. എന്നാല്‍ ഇവയെല്ലാം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും കേരകര്ഷകര്ക്കുള്ളത്.
അഞ്ചുവര്‍ഷം മുന്‍പ് കേരപ്രിയ ഫെഡറേഷന് തുറവൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും കര്‍ഷകര്‍ക്ക് ആവശ്യമായ ബോധവത്ക്കരണവും ടെക്നീഷ്യന്മാര്ക്ക് പരിശില്നം നല്‍കുകയും ചെയ്തിരുന്നു.
പന്ത്രണ്ട് ടെക്നീഷ്യന്മാര്ക്കാണ് ആദ്യഘട്ടത്തില്‍ പരിശിലനം നല്കി പ്രാപ്തരാക്കിയത്. ഒരു ലിറ്റര്‍ നീര ഉത്പാദിപ്പിക്കുന്നതിന് നാല്പത് രൂപയാണ് ഇവര്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നത്. പ്രതിദിനം ഇരുപത് ലിറ്റര്‍ വരെ ഉത്പാദിപ്പിക്കുവാന്‍ കഴിയുമായിരുന്നു.
കുത്തിയതോട് പഞ്ചായത്തിന്റെ രണ്ട് വാര്‍ഡുകളിലും തുറവൂര്‍ പഞ്ചായത്തിന്റെ പതിനഞ്ചു വര്ഡുകളിലുമാണ് ആദ്യഘട്ടത്തില്‍ ഉത്പാദനം നടത്തിയരുന്നത്. എന്നാല്‍ പിന്നീട് നീരയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ടെക്നീഷ്യന്മാര് മറ്റ് മേഖലകളില്തൊഴില് തേടി പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: