തൊടുപുഴ: ലോട്ടറി തിരുത്തി വില്‍പ്പനക്കാരനായ വയോധികനില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച മൂവാറ്റുപുഴ സ്വദേശി പോലീസ് പിടിയില്‍. ആയവന സ്വദേശി സോളമന് ജോണ്‍(57) ആണ് അറസ്റ്റിലായത്. ഒരുമാസം മുമ്പും സോളമന് വാസുദേവനെ കബളിപ്പിച്ച് പണം തട്ടിയിരുന്നു.
ഇയാളില്‍ നിന്ന് 110 ലോട്ടറികളും കണ്ടെടുത്തു. ഇതില്‍ നാലെണ്ണം തിരുത്തിയതാണ്. ഒളമറ്റത്ത് വച്ച് പ്രദേശവാസിയും ലോട്ടറി വില്‍പ്പനക്കാരനുമായ വാസുദേവന്‍ നമ്പര്‍ വെട്ടിയൊട്ടിച്ച ടിക്കറ്റ് നല്കി കബളിപ്പിക്കുകയായിരുന്നു.
ഇന്നലെ നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ നിര്‍മ്മല്‍ ഭാഗ്യക്കുറിയിലാണ് തിരുത്ത് നടത്തിയത്. 1000 രൂപ സമ്മാനം അടിച്ചെന്ന് കാട്ടി വാസുദേവന്‍ നല്‍കുകയായിരുന്നു. 700 രൂപ പണമായും 300 രൂപയ്ക്ക് 10 ടിക്കറ്റും എടുത്തു. ടിക്കറ്റ് പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ വാസുദേവന്‍ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സോളമന് ഇത്തരത്തില്‍ നിരവധി വില്‍പ്പനക്കാരെ കബളിപ്പിച്ച് ചെറിയ തുകകള്‍ തട്ടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വയോധികരെയും സ്ത്രീകളെയും വികലാഗംരെയും അന്ധരെയും കബളിപ്പാണ് പണം തട്ടിയിരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: