ന്യൂദല്‍ഹി: റെയില്‍വെയില്‍ ബയോമെട്രിക്ക് ഹാജര്‍ സംവിധാനം നടപ്പാക്കുന്നു. ഡിവിഷന് ഓഫീസുകള്‍, സോണുകള്‍, മെട്രോ റെയില്‍ കൊല്‍ക്കത്ത, റെയില്‍വെ വര്‍ക്ക്ഷോപ്പുകള്‍, ഫാക്ടറികള്‍ തുടങ്ങിയവിടങ്ങളില്‍ ഈ മാസം 30 മുതല്‍ ഇത് നിലവില്‍ വരും.
ഉദ്യോഗസ്ഥര്‍ വൈകിയെത്തുന്നതും വരാതിരിക്കുന്നതും പതിവായതിനാലാണ് സംവിധാനം നടപ്പാക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. ആധാര്‍ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് ഹാജര്‍ സംവിധാനം 2018 ജനുവരി 31നകം നടപ്പാക്കുമെന്നും റെയില്‍വെ വ്യക്തമാക്കി.
റെയില്‍വെ ആസ്ഥാനത്തും ചില സോണല്‍ കേന്ദ്രങ്ങളിലും ഇത് നടപ്പാക്കിയിട്ടുണ്ട്. ബയോമെട്രിക് മെഷിന് സമീപം സിസിടിവി സംവിധാനം സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: