ടോക്കിയൊ: ഏഷ്യന്‍ സന്ദര്‍ശത്തിന് തുടക്കമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജപ്പാനിലെത്തി. ടോക്കിയൊയുടെ പ്രാന്തത്തിലുള്ള യൊകൊറ്റ വ്യോമത്താവളത്തില്‍ യുഎസ് സൈനികരെ അഭിസംബോധന ചെയ്തു കൊണ്ടാണ് ട്രംപ് 12 ദിവസത്തെ പര്യടനം ആരംഭിച്ചത്. 25 വര്‍ഷത്തിനു ശേഷമാണ് ഒരു യുഎസ് പ്രസിഡന്റ് ഇത്രയും നാള് ഏഷ്യയില്‍ ചെലവഴിക്കുന്നത്.
പേരെടുത്ത് പറയാതെ ഉത്തര കൊറിയയെ രൂക്ഷമായി വിമര്‍ശിച്ചുള്ളതായിരുന്നു വ്യോമത്താവളത്തിലെ ട്രംപിന്റെ പ്രസംഗം. രാജ്യത്തെയും സഖ്യകക്ഷികളെയും രക്ഷിക്കാന്‍ യുഎസ് സൈന്യം സജ്ജമെന്നും ആരുടെയും കടന്നുകയറ്റം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനെ നിര്‍ണായക സഖ്യകക്ഷിയെന്നും ട്രംപ് വിശേഷിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: