കാസര്‍കോട്: വായനാ മത്സരത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളില്‍ സിപിഎമ്മിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ലൈബ്രറി കൗണ്‍സിലിന്റെ ശ്രമം. കഴിഞ്ഞ ദിവസം യുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തിയ പ്രാഥമികതല പരീക്ഷയുടെ ചോദ്യപേപ്പറിലൂടെയാണ് ഈ നീക്കം.
കേന്ദ്രസര്‍ക്കാറിന്റെ ഇതുവരെയുള്ള നടപടികളെല്ലാം തെറ്റായിരുന്നുവെന്ന് പറയുന്ന ദേശാഭിമാനി പത്രത്തില്‍ ഒക്ടോബര്‍ 7ന് അച്ചടിച്ച് വന്ന മുഖപ്രസംഗം വായിക്കാനാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്. 24-ാം മത്തെ ചോദ്യമായിട്ടാണ് മുഖപ്രസംഗം എന്തിനെക്കുറിച്ചാണെന്ന് ചോദിച്ചിരിക്കുന്നത്. മോഡിത്തത്തിന്റെ അടിത്തറ ഇളകുന്നുവെന്ന പേരില്‍ കേന്ദ്ര സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടുള്ള മുഖപ്രസംഗമാണിത്. സിപിഎമ്മിന്റെ ആശയങ്ങള്‍ വ്യക്തമാക്കി കൊണ്ടുള്ള ഇത് വായിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടത് അധ്യാപകരില്‍ തന്നെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
അതേ ദിവസത്തെ തന്നെ മറ്റൊരു പത്രത്തില്‍ വന്ന സ്പോര്‍ട്സ് സംബന്ധമായ മുഖപ്രസംഗത്തെക്കുറിച്ചും ആ ചോദ്യത്തിലുണ്ട്. സംസ്ഥാനത്തെ ലൈബ്രറികളിലൂടെ കുട്ടികള്‍ക്കിടയില്‍ സിപിഎം ആശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് ചോദ്യ രൂപത്തില്‍ അതിന്റെ ശക്തമായ പരസ്യ പ്രഖ്യാപനവുമായി ലൈബ്രറി കൗണ്‍സില്‍ രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: