തിരുവനന്തപുരം: സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ എബിവിപി സംഘടിപ്പിക്കുന്ന മഹാറാലിക്ക് വന്‍ ഒരുക്കം. സ്വാഗതസംഗം ഓഫീസ് കലൈമകള്‍ ആഡിറ്റോറിയത്തില്‍ ദേശീയ സഹസംഘടനാ സെക്രട്ടറി ജി.ലക്ഷ്മണ് ഉദ്ഘാടനം ചെയ്തു. ഈ മാസം 11നാണ് റാലി.
ഇന്നും നാളെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനാ നേതാക്കള്‍ തലസ്ഥാലത്ത് എത്തും. ഒന്‍പതിന് മഹാറാലിക്ക് പങ്കെടുക്കാനായി ജമ്മു-കാശ്മീരില്‍ നിന്നുള്ള ആദ്യസംഘം എത്തും. ഇവര്‍ക്ക് വന്‍സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. പത്തിന് കേരളത്തിലുടനീളം ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
11 ന് 11 മണിക്ക് മ്യൂസിയം ജംഗ്ഷനിലും പട്ടത്തുനിന്നും രണ്ട് റാലികള്‍ ആരംഭിക്കും. മ്യൂസിയത്തുനിന്ന് ആരംഭിക്കുന്ന മഹാറാലിയില്‍ കേരളത്തിലെ പ്രവര്‍ത്തകരും പട്ടത്തുനിന്നാരംഭിക്കുന്ന മഹാറാലിയില്‍ മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും അണിചേരും. ഇരുറാലികളും എല്‍എംഎസ് ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന് മഹാറാലിയായി രണ്ടു മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ എത്തിച്ചേരും. വേദിയില്‍ എബിവിപിയുടെ ദേശീയ നേതാക്കളും പരിവാര്‍സംഘടനയില്‍പ്പെട്ട ബലിദാനികളുടെ കുടുംബങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ. 30,000 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ ഒരുലക്ഷത്തില്‍പ്പരം എബിവിപി പ്രവര്‍ത്തകര്‍ മഹാറാലിയില്‍ പങ്കെടുക്കും.
മഹാറാലിക്കെത്തുന്നവരുടെ ഭക്ഷണവിതരണത്തിന്റെ ചുമതല പൂര്‍ണമായും പരിവാര്‍സംഘടനയില്‍പ്പെട്ട അമ്മമാരാകും നടത്തുക. സ്വച്ഛഭാരതും, കുടിവെള്ളവും ബിജെപിയുടെ നേതൃത്വത്തിലും നാല് ഹെല്‍പ്പ് ഡെസ്കുകള്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തിലും നടക്കും. കൊച്ചുവേളി-തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ റിസപ്ഷന് കൗണ്ടറുകള്‍ ഉണ്ടായിരിക്കും. അതിന്റെ ചുമതല പൂര്‍വ്വസൈനിക സേവാ പരിഷത്ത്, എന്‍ടിയു, വിചാരകേന്ദ്രം തുടങ്ങിയ സംഘടനകള്‍ക്കാണ്. മഹാറാലിയോടനുബന്ധിച്ചുള്ള മെഡിക്കല്‍ പരിരക്ഷയുടെ ചുമതല സേവാഭാരതി, ആരോഗ്യഭാരതി, സത്ക്ഷമ എന്നിവയ്ക്കും പാര്‍ക്കിങ് ചുമതല ബിഎംഎസിനും ഗതാഗത നിയന്ത്രണം കായികവേദിക്കുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: