തിരുവനന്തപുരം: നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി 20 പരമ്പരയിലെ അവസാനമത്സരത്തിന് തലസ്ഥാനം ഒരുങ്ങി. ഇന്നുരാവിലെ 9.30 ന് ന്യൂസിലാന്‍ഡും നാലുമണിയോടെ ഇന്ത്യന്‍ ടീമും പരിശീലനത്തിനിറങ്ങും.
മൂന്നുമണിക്ക് കേരള പോലീസ് സംഘടിപ്പിക്കുന്ന ‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സ്’ ലഹരി വിരുദ്ധ പ്രചരണത്തില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 2500 കുട്ടികള്‍ പങ്കെടുക്കും.
മൂന്നുദിവസമായി പെയ്യുന്ന മഴ ആശങ്ക ഉയര്‍ത്തുന്നുണ്ട്. മത്സര സമയം മഴപെയ്യില്ലെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികളും സംഘാടകരും. മഴ പെയ്താലും വേഗത്തില്‍ പിച്ച് ഉണങ്ങുന്ന സംവിധാനങ്ങള്‍ സ്റ്റേഡിയത്തിനുണ്ട്.
വൈകിട്ട് നാലു മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. പ്ലാസ്റ്റിക് കുപ്പികള്‍, വടി, കൊടിതോരണങ്ങള്‍, പടക്കങ്ങള്‍, ബീഡി, സിഗരറ്റ് തീപ്പെട്ടി തുടങ്ങിയവ അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍ മാത്രമേ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കൂ. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമായിരിക്കും കടത്തിവിടുക. മദ്യപിച്ചോ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചോ എത്തുന്നുവരെ കടത്തിവിടില്ല. ഭക്ഷണസാധനങ്ങളും വെള്ളവും ഇരിപ്പിടത്തിനടുത്തായി ലഭ്യമാക്കിയിട്ടുള്ളതിനാല്‍ അവ കൊണ്ടുവരാന്‍ അനുവദിക്കില്ല.
ഉച്ച മുതല്‍ കളി ആരംഭിക്കുന്നത് വരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്, റെയില്‍വേ സ്റ്റേഷന്, കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് ബസ് സര്‍വ്വീസ് നടത്തും. എറണാകുളം, പത്തനംതിട്ട, കോട്ടയം ഭാഗങ്ങളില്‍ നിന്ന് മത്സരം കാണാനെത്തുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യത്തോടെ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരശേഷം കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട ഭാഗങ്ങളിലേക്കും റയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും സര്‍വീസ് നടത്തും. www.skrtconline.com, kurtconline.com എന്നീ വെബ്സൈറ്റുകളിലൂടെ ബസ് ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: