കൊച്ചി: പോലീസിലെ ദുരന്തനിവാരണ സേനയെ ഇല്ലാതാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ നീക്കം. വിദഗ്ധ പരിശീലനം ലഭിച്ച 28 പേരെ സേനയില്‍ നിന്ന് കെഎപി ബറ്റാലിയനിലേക്ക് മാറ്റി. സര്‍ക്കാര്‍ നടപടിയില്‍ സേനയില്‍ അതൃപ്തി രൂക്ഷമായി. നടപടിക്കെതിരെ ഇടത് അനുഭാവികളായ സേനയിലെ ഒരുവിഭാഗം പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.
റേഞ്ച് ഐജിമാരുടെ കീഴിലുള്ള ദുരന്തനിവാരണ സേനയിലെ അംഗങ്ങളെയാണ് തിരിച്ചയച്ചുതുടങ്ങിയത്. ഓരോ അംഗത്തിനും രണ്ടു ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിയത്. ആഭ്യന്തരവകുപ്പിന്റെ നടപടിയെ ത്തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമാവുക. ഒപ്പം, ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ചവരുടെ സേവനം കിട്ടാത്ത സാഹചര്യവുമുണ്ടാകും. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലാണ് ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനം. ഇതില്‍ എറണാകുളം റേഞ്ചില്‍പ്പെട്ട 28 പേരെയാണ് ഇപ്പോള്‍ നീക്കിയത്. മറ്റുള്ള ഇടങ്ങളിലും മാറ്റം ഉണ്ടാകുമെന്നാണ് സൂചന.
പോലീസ് അസോസിയേഷനിലെ ഒരു ഉന്നത നേതാവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ആരോപണം. അസോസിയേഷന് നേതാവ് പണം വാങ്ങി ഇഷ്ടക്കാര്‍ക്ക് അനുകൂല സ്ഥലത്ത് നിയമനം നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ദുരന്ത നിവാരണസേനയിലെ അഴിച്ചുപണിയെന്നും ആരോപണമുയര്‍ന്നു. ഈ നേതാവിനെതിരെ പാര്‍ട്ടിയെ സമീപിക്കാനും സേനയിലെ ഒരുവിഭാഗം നീക്കം തുടങ്ങി. ശനിയാഴ്ച വൈകിട്ടാണ് 28 പേരെ നീക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം വന്നത്. അതുകൊണ്ടുതന്നെ മറ്റു നടപടികളെടുക്കാനും ആര്‍ക്കും കഴിഞ്ഞിട്ടില്ല.
പഞ്ചാബിലും തമിഴ്നാട്ടിലെ ആരക്കോണത്തും പരിശീലനം ലഭിച്ചവരാണ് സേനയില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ദുരന്തനിവാരണത്തിനുള്ള ആധുനിക ഉപകരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ സേനയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് നീക്കമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: