കോഴിക്കോട്: കൊച്ചി- മംഗളുരു പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. വൈകീട്ട് നാലുമണിക്ക് കോഴിക്കോട് കളക്ടറേറ്റിലാണ് വ്യവസായ മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയിൽ യോഗം നടക്കുക.
പെപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എംപിമാര്‍, എംഎല്‍എമാര്‍, നഗരസഭാ ചെയര്മാന്മാര്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൂടാതെ സമര സമിതിയുടെ രണ്ട് പ്രതിനിധികളും പങ്കെടുക്കും. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടറാണ് സമരസമിതി പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സമരസമിതിയെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ലെങ്കില്‍ തങ്ങളും പങ്കെടുക്കില്ലെന്ന നിലപാടായിരുന്നു യുഡിഎഫ് കൈക്കൊണ്ടിരുന്നത്.
പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്ന് സമര സമിതി യോഗത്തിൽ ആവശ്യപ്പെടുമെന്നാണ് വിവരം. നെൽവയലുകൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കാമെന്ന ഗെയിലിന്റെ വാഗ്ദാനവും പരിശോധിക്കും. വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്ത് മൂന്ന് മാസങ്ങളായി സമരം നടന്നുവരികയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: