ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായ ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അടുത്ത അനുയായി ഹണിപ്രീത് ഇന്‍സാന്റെ രണ്ട് സ്വകാര്യ ഡയറികള്‍ പോലീസ് കണ്ടെടുത്തു. ദേരാ ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് ഹണിപ്രീതിന്റെ ഡയറികള്‍ കണ്ടെത്തിയതെന്ന് സിര്‍സ പോലീസ് വ്യക്തമാക്കുന്നു.
ലഭിച്ച ഉപഹാരങ്ങള്‍, സംഭാവനകള്‍, വരുമാനം, ചെലവ് തുടങ്ങിയ കാര്യങ്ങളാണ് ഡയറിയിലുള്ളത്. വിവിധ ദേരാ ശാഖകളില്‍നിന്നുള്ള വരുമാനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് ഇവ ഉപയോഗിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഡയറികളുടെ പകര്‍പ്പ് ആദായനികുതി വകുപ്പിന് കൈമറിയിട്ടുണ്ട്.
ഗുര്‍മീതിന് ശിക്ഷ വിധിച്ച ദിവസം പഞ്ച്കുളയില്‍ നടന്ന കലാപത്തിന് പണം സ്വരുക്കൂട്ടിയ വിവരങ്ങള്‍ ഡയറിയിലുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കലാപത്തിനായി ഹണിപ്രീതിന്റെ നിര്‍ദേശാനുസരണം അഞ്ചുകോടി രൂപ ചെലവഴിച്ചതായാണ് സൂചനകള്‍.
ഹണിപ്രീതിന്റെ സ്വകാര്യജീവിതം രേഖപ്പെടുത്തിയ ഡയറിയും കണ്ടെടുത്തിട്ടുണ്ട്. സിനിമാ സംവിധാനത്തെ കുറിച്ചുള്ളതും ഗുര്‍മീത് റാം റഹീം സിങ്ങുമായുള്ള ബന്ധത്തെ കുറിച്ചും ഈ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: