റിയാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ അന്വാലീദ് രാജകുമാരനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപ്. അന്‍വാലിദ് തലാല്‍ അച്ഛന്റെ പണമുപയോഗിച്ച് യുഎസ് രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അത് നടക്കാതെ വന്നുവെന്നായിരുന്നു ട്രംപിന്റെ പരിഹാസം.
സൗദി അറേബ്യയില്‍ നടന്ന അഴിമതി വിരുദ്ധ വേട്ടയില്‍ അറസ്റ്റിലായ രാജകുമാരന്മാരില് പ്രമുഖനാണ് അന്‍വാലിദ് ബിന്‍ തലാല്‍. ലോകത്തിലെ വന്‍ നിര സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള അന്‍വാലിദിന്റെ ആസ്തി 1700 കോടി ഡോളറാണ്. പ്രസിഡന്റ് പദവിയെത്തുന്നതിന് മുന്‍പ് ട്രംപ് കടക്കെണിയില്‍ പെട്ടു നിന്ന സമയത്ത് അന്‍വാലിദ് രാജകുമാരന് സാമ്പത്തികമായി സഹായിച്ചിരുന്നു. പിന്നീട് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ട്രംപ് തീരുമാനിച്ചത് സംബന്ധിച്ചുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഇരുവരും ശത്രുക്കളായത്.
1991 നും 1995 നും ഇടയിലാണ് ട്രംപിനെ രക്ഷിക്കാന്‍ തലാല്‍ എത്തിയത്. ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് കടക്കെണിയിലായപ്പോള്‍ ട്രംപില്‍ നിന്നും ഒരു യാനം വാങ്ങിയ തലാല്‍ ട്രംപിന്റെ ഒരു ഹോട്ടല്‍ വാങ്ങുന്ന സാമ്പത്തിക സംഘത്തിന്റെ പ്രധാനഭാഗധേയം വഹിക്കുകയും ചെയ്തു.
എന്നിരുന്നാലും 2015 ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിനിടെ ട്രംപിനെ വിമര്‍ശിച്ച് തലാല്‍ രംഗത്തെത്തി. ഡിസംബര്‍ 12 ന് ട്രംപിനോട് ഇട്ടേച്ചു പോകാന്‍ ആവശ്യപ്പെട്ട തലാല്‍ നിങ്ങള്‍ അമേരിക്കയ്ക്ക് തന്നെ അപമാനമാണെന്നും ഒരിക്കലും ജയിക്കാന്‍ പോകുന്നില്ലെന്നും പരിഹസിച്ച ട്വീറ്റിന് വന്‍ മാധ്യമശ്രദ്ധയായിരുന്നു കിട്ടിയത്.
ഏതായാലും ട്രംപിന്റെ പ്രതികരണം ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: