പുനലൂര്‍: ടൗണിലും പരിസരപ്രദേശങ്ങളിലെ റോഡുകളിലും തെരുവ്നായശല്യം രൂക്ഷമാകുന്നു. ഇവയുടെ ആക്രമത്തിലും മറ്റും ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍ പെടുന്നതും പതിവായി.
മാര്‍ക്കറ്റ്, ഭരണിക്കാവ്, ഐക്കരക്കോണം, എംഎല്‍എ റോഡ്, പേപ്പര്‍മില്‍ റോഡ്, ശാസ്താംകോണം, കലയനാട് മേഖലകളിലാണ് തെരുവ്നായകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് കാരണം നാട്ടുകാര്‍ ഭീതിയിലാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ആളുകള്‍ക്ക് നായകളുടെ അക്രമണത്തില്‍ പരിക്കേറ്റു. രാത്രി നായ്ക്കള്‍ കൂട്ടത്തോടെ റോഡില്‍ ഇറങ്ങുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യസംഭവമാണ്. സമീപത്തെ വീടുകളിലെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെയും തെരുവ്നായ്ക്കളുടെ ആക്രമണമുണ്ടാകുന്നു. അനധികൃതമ മാംസവിപണന കേന്ദ്രങ്ങളും മാംസാവശിഷ്ടങ്ങള്‍ റോഡില്‍ വലിച്ചെറിയുന്നതുമാണ് തെരുവ്നായ വര്‍ദ്ധിക്കാന്‍ കാരണം. അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും പാതയോരങ്ങളിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: