ന്യൂദൽഹി: ഇന്ത്യയിൽ നിന്നും ചെറുപ്പക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രധാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ വിരുദ്ധ സേനയാണ് ഇന്ത്യയിലെ ഐഎസ് റിക്രൂട്ടറിൽ പ്രധാനിയായ യുപി സ്വദേശി അബു സെയ്ദിനെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിൽ നിന്നും മുംബൈ എയർപോർട്ടിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഏറെ നാളായി ഇയാൾക്ക് വേണ്ടി ഭീകരവിരുദ്ധ സേന തെരച്ചിൽ ശക്തമാക്കിയിരുന്നു. നേരത്തെ സേന നടത്തിയ ഓപ്പറേഷനിൽ ഇയാളോട് അടുപ്പം ഉണ്ടായിരുന്ന മറ്റ് നാല് ഭീകരരെ പിടികൂടിയിരുന്നു. ഇതിൽ മുംബൈ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കടയുടമ ഉമർ നസീമാണ് പ്രധാനി. ഇയാൾ മുഖേന 12ഓളം യുവാക്കൾ ഐഎസ് കേന്ദ്രത്തിലെത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. പിടിയിലായവരിൽ നിന്നും അബു സെയ്ദിന്റെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
സൗദി അറേബ്യയിൽ നിന്നുമാണ് ഇയാൾ ഭീകര പ്രവർത്തനം നടത്തി വന്നിരുന്നത്. യുവാക്കൾക്ക് പണവും മറ്റ് ജീവിത സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് ഇയാൾ യുവാക്കളെ ഭീകര പ്രവർത്തനങ്ങളിലേക്ക് ആകർഷിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: