കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്ര സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള നഗരസഭ നീക്കങ്ങള്‍ക്കെതിരെ ക്ഷേത്രോപദേശക സമിതി പ്രതിഷേധ പരിപാടികള്‍ നടത്തും. ആദ്യ ഘട്ടമായി ഇന്ന് രാവിലെ 10 ന് നഗരസഭ ഓഫീസിനു മുമ്പില്‍ പ്രതിഷേധയോഗം നടത്തുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് കെ.ജി.ശശിധരന്, സെക്രട്ടറി ഇറ്റിത്തറ സന്തോഷ് എന്നിവര്‍ അറിയിച്ചു.
ഇടതു പക്ഷ നേതൃത്വത്തിലുള്ള നഗരഭരണസമിതിയുടെ നീക്കങ്ങള്‍ തള്ളി കളയണമെന്ന് സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്രതശുദ്ധിയോടെയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അതേ വിശുദ്ധിയോടെ ഭക്ഷണ വിശ്രമ സൗകര്യങ്ങളൊരുക്കുവാന്‍ നഗരഭരണക്കാര്‍ക്ക് കഴിയില്ലെന്നിരിക്കെ ഇതിന്റെ മറവില്‍ ക്ഷേത്രഭൂമി കയ്യേറാനുള്ള കുല്സിത നീക്കമാണ് നടത്തുന്നത്. മൂന്നു വര്‍ഷം മുമ്പ് ക്ഷേത്രം ആക്രമിച്ച പ്രതികളെ സംരക്കിക്കുന്ന നിലപാട് സ്വീകരിച്ച എല്‍ഡിഎഫ് ആക്രമികളെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. ചിരപുരാതനമായ ക്ഷേത്രനഗരിയില്‍ ജന ബാഹുല്യം കാരണം സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പോലും നഗരസഭ തയ്യാറാകുന്നില്ല. ഇവരാണ് അയ്യപ്പഭക്ത സേവനത്തിന്റെ മറവില്‍ ക്ഷേത്രഭൂമി കയ്യേറാന്‍ ശ്രമിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.
ഏതുവിധേനയും ക്ഷേത്രഭൂമി കയ്യേറാനായി എല്‍ഡിഎഫ് നേതൃത്വം നല്കുന്ന ഭരണ സമിതി നടത്തുന്ന നിഗൂഢനീക്കങ്ങളില് നിന്നും പിന്തിരിഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണമെന്നും ക്ഷേത്രോപദേശക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: