ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വധിക്കാന്‍ ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ ആഹ്വാനം. പാക്കിസ്ഥാനിലെ ഒരു മസ്ജിദില്‍ നടത്തിയ ഒന്നര മണിക്കൂര്‍ പ്രസംഗത്തിലാണത്. ഇവര്‍ മുസ്ലീം വിരുദ്ധരാണ്. ഇവരെ വധിക്കണം. അസര്‍ പറഞ്ഞു. പ്രസംഗത്തിന്റെ സിഡി പുറത്തുവന്നിട്ടുണ്ട്. പ്രസംഗത്തിലുടനീളം ഇന്ത്യക്കെതിരെ വിഷം ചീറ്റുകയായിരുന്നു അയാള്‍.
ഒക്ടോബര്‍ മൂന്നിന് ശ്രീനഗറിലെ ബിഎസ്എഫ് ക്യാമ്പ് ആക്രമിച്ചത് ജയ്ഷെ മുഹമ്മദാണെന്നും മസൂദ് പ്രസംഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന പത്തു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ മൂന്നു ഭീകരരെ വധിച്ചിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ അഫ്സല് ഗുരു സ്ക്വാഡാണ് ആക്രമണം നടത്തിയത്.
അസറിന്റെ പ്രസംഗത്തില്‍ ജെയ്ഷിനുള്ള പങ്ക് വ്യക്തമാക്കുന്നുണ്ടെന്നു മാത്രമല്ല 17 വര്‍ഷമായി താന്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ഭീകരത അവസാനിപ്പിക്കുമെന്ന് ലോകം പറയുമ്പോള്‍ നമ്മുടെയാള്‍ക്കാര്‍ ശ്രീനഗറിലെ ബിഎസ്എഫ് ക്യാമ്പ് ആക്രമിക്കുകയായിരുന്നു. തുടങ്ങിയ ദൗത്യം ജെയ്ഷ് ഒരിക്കലും അവസാനിപ്പിക്കില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്ലാമുകളുടെ ശത്രുക്കളാണ്. അവരെ വധിക്കണം. നമ്മുടെ ചില മന്ത്രിമാര്‍ (പാക് മന്ത്രിമാര്‍) വിദേശത്ത് ചെല്ലുമ്പോള്‍, അവരെ കൊല്ലണമെന്നാണ് ചിലര്‍ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ അള്ളാവിന്റെ കാരുണ്യത്താല്‍ അവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അസര്‍ തുടര്‍ന്നു. പത്താന്‍കോട് മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: