ന്യൂദല്‍ഹി: പാക് ഭീഷണി കണക്കിലെടുത്ത് ഗുജറാത്തില്‍ പുതിയ വ്യോമസേനാത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്ര തീരുമാനം. അതിര്‍ത്തിക്കടുത്ത് ബാണസ്ക്കന്ദയിലെ ദീസയിലാണ് താവളം പണിയുക.
ജാംനഗര്‍, നാളിയ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വ്യോമസേനാ താവളങ്ങളുണ്ട്. പക്ഷെ ഇവ അതിര്‍ത്തിയില്‍ നിന്ന് വളരെ അകലെയാണ്. രാജസ്ഥാനിലെ ബാര്‍മറില്‍ വ്യോമസേനാത്താവളം ഉണ്ടെങ്കിലും അതും അകലെയാണ്. അതിര്‍ത്തിക്കടുത്തുള്ള പുതിയ വിമാനത്താവളം ഈ വിടവ് പരിഹരിക്കും.
ദീസിയില് വ്യോമസേനാത്താവളം വേണമെന്ന ആവശ്യം പഴയതാണ്. മോദി സര്‍ക്കാര്‍ വന്ന ശേഷമാണ് അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഇപ്പോള്‍ പദ്ധതിക്ക് വേഗവും കൈവന്നു. സപ്തംബറില്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് ജാംനഗര്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്താണ് ഇതിനുള്ള ചര്‍ച്ചകള്‍ മുറുകിയത്. അടുത്തു ചേരുന്ന പ്രതിരോധകാര്യങ്ങള്ക്കുള്ള മന്ത്രിസഭാ സമതി പുതിയ താവളത്തിന് അനുമതി നല്‍കിയേക്കും.
പ്രതിരോധമന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്ന പദ്ധതികളും ശുപാര്‍ശകളും മന്ത്രി അതിവേഗം പരിശോധിച്ചുവരികയാണ്. അവയില്‍ നടപ്പാക്കാവുന്നവ വളരെ വേഗം തന്നെ നപ്പാക്കാനാണ് ആലോചന. പുതിയ വ്യോമത്താവളം തിരിച്ചടിക്കും മിന്നലാക്രമണങ്ങള്‍ നേരിടാനും സഹായകമാകും. ദീസയില്‍ സാധാരണ വിമാനത്താളം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: