ടോക്കിയോ: ഇത് ‘തന്ത്രപരമായ ക്ഷമ’യുടെ സമയമാണെന്നും ഉത്തര കൊറിയ ഇല്ലാതാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാന് സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുന്‍പാണ് ട്രംപിന്റെ അഭിപ്രായപ്രകടനം.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളെ നയതന്ത്രപരമായ പരിഹാരത്തിനാണ് ശ്രമിച്ചതെന്ന് ട്രംപ് സൂചിപ്പിച്ചു. അതിന് ശേഷം മാത്രമാണ് സൈനിക നടപടിയെക്കുറിച്ച് ചിന്തിക്കുക.
ഉത്തര കൊറിയയുടെ ആണവപരിപാടികള്‍ പരിഷ്കൃത ലോകത്തിന് അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ വാര്‍ത്താലേഖകരോട് ട്രംപ് പറഞ്ഞു. തന്ത്രപരമായ ക്ഷമയുടെ കാലഘട്ടം തീര്‍ന്നതായി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയെ സാക്ഷിയാക്കി ട്രംപ് പ്രഖ്യാപിച്ചു.
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ ജപ്പാന് വലിയ ഭീഷണിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ തങ്ങള്‍ എപ്പോഴും പിന്തുണയ്ക്കുന്നതായും ആബെ പറഞ്ഞു. 35 ഉത്തര കൊറിയന്‍ ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും വസ്തുവകകള്‍ ജപ്പാന് മരവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: