തിരുവനന്തപുരം: പരിശീലനം മുടങ്ങിയതിന്റെ സമ്മര്‍ദ്ദം ഇന്ത്യയെക്കാള്‍ ന്യൂസിലന്‍ഡ് ടീമിനെയാണ് ബാധിക്കുക. പരിശീലനം മുടങ്ങിയതില്‍ യാതൊരു അസ്വഭാവികതയുമില്ല. രാജ്യത്തെ എല്ലായിടത്തേയും സാഹചര്യങ്ങള്‍ നമുക്ക് പരിചിതമാണ്. ഇന്നത്തെ മത്സരം ജയിക്കാമെന്ന പ്രതീക്ഷയിലാണെന്ന് ഭുവനേശ്വര്‍കുമാര്‍ പറഞ്ഞു. ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ആക്ഷനിലെ സങ്കീര്‍ണത ബാറ്റ്സ്മാന്മാരെ കുഴപ്പിക്കുന്നതാണ്. ബുംറയ്ക്കൊപ്പം ന്യൂബാള്‍ പങ്കിടുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ ഏറെക്കുഴപ്പിച്ച കിവി ബാറ്റ്സ്മാന് കോളിന് മണ്‍റോയാണ്.
തിരുവനന്തപുരം മനോഹരമാണ്. ഗ്രീന്‍ഫീല്‍ഡില്‍ മുന്‍പരിചയമൊന്നുമില്ല. പ്രവചനം അസാധ്യമാണ്. ക്രിക്കറ്റില്‍ സമാനതകളില്ലാത്ത ഇതിഹാസ താരമാണ് ധോണി. ഒരു മത്സരം കൊണ്ട് അദ്ദേഹത്തെ വിലയിരുത്താനാവില്ല. സമ്മര്‍ദ്ദങ്ങളില്‍ അനുകൂല ഫലം ഉണ്ടാക്കാന്‍ ധോണിയോളം ആരുമില്ല. അവസാന ഇലവനെ സംബന്ധിച്ച് അന്തിമരൂപം ആയില്ല. എന്റെ കാര്യത്തില്‍ പോലും ഉറപ്പില്ല. ചഹാലിന് പരുക്കുണ്ട്. കളിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്ന് ഭുവനേശ്വര്‍കുമാര്‍ പറഞ്ഞു.
രാജ്കോട്ടിലെ തകര്‍പ്പന്‍ ജയം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇന്നത്തെ പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് സമ്മര്‍ദ്ദമില്ലെന്ന് ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്നര്‍ വ്യക്തമാക്കി. ഇന്ത്യ കാണ്‍പൂരില്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. എല്ലാവരും അവരവരുടെ റോളുകള്‍ ഭംഗിയാക്കിയാല് ഗ്രീന്‍ഫീല്‍ഡില്‍ കാര്യങ്ങള്‍ ന്യൂസിലാന്‍ഡിന് അനുകൂലമാകും. ബുംറ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ബൗളറാണ്.ഫീല്‍ഡിങ്ങിലെ പോരായ്മകളാണ് തലവേദന. ഇന്ത്യന്‍ സാഹചര്യങ്ങള്‍ സ്പിന്നിന് ഏറെ സഹായകരമാണ്. രാജ്കോട്ടില്‍ എനിക്കും ഇഷ് സോധിക്കും മണ്‍റോയ്ക്കും നന്നായി ബൗള്‍ ചെയ്യാനായെന്നും സാന്റ്നര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: