തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ എബിവിപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാറാലിയില്‍ പങ്കെടുക്കാനുള്ള പ്രതിനിധികള്‍ എത്തിത്തുടങ്ങി.
എബിവിപി ദേശീയ വൈസ് പ്രസിഡന്റ് ഡോ. എസ്. സുബയ്യ, ദേശീയ സഹ സംഘടനാ സെക്രട്ടറിമാരായ കെ. എന്‍. രഘുനന്ദന്, ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റും സെക്രട്ടറിയും സംഘടനാ സെക്രട്ടറിമാരുമാണ് തലസ്ഥാനത്ത് എത്തിയത്.
മഹാറാലിക്കു മുന്നോടിയായി മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചതായി പ്രതിനിധികള്‍ പറഞ്ഞു.അതത് സംസ്ഥാനങ്ങളിലെ എബിവിപി സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ തലസ്ഥാന നഗരികള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധ പരിപാടികള്‍.
റാലിക്കെതിരെ അക്രമം അഴിച്ചുവിടാന്‍ എസ്എഫ്ഐ യും സിപിഎമ്മും നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ചാണ് അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നത്. യാത്രാബസ്സുകള്‍ എസ്എഫ്ഐക്കാര്‍ പരിശോധിക്കുന്നുണ്ട്. രാഖി കെട്ടിയവരെ തെരഞ്ഞ്പിടിച്ച് മര്‍ദ്ദിക്കുന്നു. എസ്എഫ്ഐ അക്രമം മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രതിനിധികള്‍ക്ക് പ്രത്യേക സുരക്ഷ എബിവിപി സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
ബിജെപി നടത്തിയ ജനരക്ഷായാത്രയ്ക്കു നേരെയും യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ നിന്നും അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ യാത്ര തലസ്ഥാനത്ത് എത്തുന്നതിന് തലേ ദിവസം വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും ഒഴിപ്പിച്ച് കോളേജിന്റെ സുരക്ഷ പോലീസ് ഏറ്റെടുത്തതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: