ന്യൂദല്‍ഹി: കേന്ദ്ര ടൂറിസം-ഇലക്ട്രോണിക്സ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ആരും തന്നെ പത്രിക സമര്‍പ്പിക്കാത്തതിനാല്‍ കണ്ണന്താനത്തിന്റെ വിജയം ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം 16ന്.
ജയ്പൂരില്‍ നിയമസഭാ സെക്രട്ടറി പൃഥ്വിരാജിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മന്ത്രിമാര്‍, എംഎല്‍എമാര്‍, സംസ്ഥാന ബിജെപി അധ്യക്ഷന്‍ അശോക് പര്‍ണാമി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയതോടെ ഒഴിവുവന്ന സീറ്റിലാണ് കണ്ണന്താനം പത്രിക നല്‍കിയത്. ഒരു വര്‍ഷം മുമ്പാണ് വെങ്കയ്യ നായിഡു ഇവിടെ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള അഞ്ചുവര്‍ഷം കണ്ണന്താനത്തിന് രാജ്യസഭാംഗത്വം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: