കോഴിക്കോട്: വ്യവസായ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് ചര്‍ച്ചക്ക് ശേഷം യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
രണ്ടു പ്രധാന ആവശ്യങ്ങളില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. അലൈന്മെന്റ് മാറ്റണമെന്നും നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എംപി മാരായ എം. ഐ. ഷാനവാസ്, എം.കെ. രാഘവന് എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ന്യായവില എന്ന ഉപാധി അംഗീകരിക്കാനാവില്ല .
സമര സമിതി ഇന്ന് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് കണ്‍വീനര്‍ ടി.പി ചെറിയമുഹമ്മദ് പറഞ്ഞു. കാതലായ പ്രശ്നങ്ങളില്‍ തീരുമാനമായിട്ടില്ല. ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. എന്നാല്‍ ഗെയില്‍ അതംഗീകരിച്ചിട്ടില്ല. പത്തു സെന്റിന് താഴെ ഭൂമിയുള്ളവര്‍ക്ക് പ്രത്യേക പാക്കേജ് എന്നത് സ്വാഗതാര്‍ഹമാണ്. കളക്ടര്‍ ഇന്ന് കാരശ്ശേരി പഞ്ചായത്തില്‍ എത്തുമെന്നറിയിച്ചിട്ടുണ്ട്. ഇന്ന് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആവിഷ്കരിക്കും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: