തിരുവനന്തപുരം: തുറമുഖത്തെ സൗകര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി വീഴിഞ്ഞത്തെത്തിയ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും തീരം വിട്ടു. രാവിലെ 9.30 ഓടെയാണ് കപ്പലുകള്‍ തീരംവിട്ടത്.
തിങ്കളാഴ്ച വൈകിട്ടോടെ ഐ.എന്‍.എസ് കബ്ര, ഐ.എന്‍.എസ്. കല്‍പ്പേനി എന്നീ യുദ്ധക്കപ്പലുകളാണ് വിഴിഞ്ഞത്തെ പുതിയ വാര്‍ഫിലെത്തിയത്. സേനയുടെ ഡോര്‍ണിയര്‍ വിമാനവും തലസ്ഥാനത്ത് എത്തിയിരുന്നു.
നാവികസേനാ വാരാഘോഷത്തിന് മുന്നോടിയായാണ് കൊച്ചിയില്‍ നിന്ന് കപ്പലുകള്‍ വിഴിഞ്ഞത്തെത്തിയത്. 30 ഓളം സേനാംഗങ്ങളും മറ്റുജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്.
വിഴിഞ്ഞം കടലില്‍ ഭാവിയില്‍ നല്‍കേണ്ട സുരക്ഷയെക്കുറിച്ചുള്ള പഠനവും സന്ദര്ശനത്തിലുള്പ്പെട്ടിരുന്നു. ഇപ്രാവശ്യത്തെ വരവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലെന്ന് സേന ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: