ശ്രീനഗര്‍ : പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച മൂന്നു ഭീകരരില്‍ ഒരാള്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവനാണെന്ന് സൂചന . ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തല്‍ഹ റാഷിദ്, അസ്ഹറിന്റെ അനന്തരവനാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ കൊല്ലപ്പെട്ടത് തല്‍ഹ റാഷിദ്, മഹ്മൂദ് ഭായ്, വാസിം അഹ്മ്മദ് എന്നിവരാണെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജയ്ഷെ മുഹമ്മദിന്റെ പത്രക്കുറിപ്പിനെ ഉദ്ധരിച്ച് ഇതിലൊരു മാധ്യമമാണ് കൊല്ലപ്പെട്ട തല്‍ഹ റാഷിദ്, അസ്ഹറിന്റെ അനന്തരവനാണെന്നു റിപ്പോര്‍ട്ട് ചെയ്തത്.
ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു കന്‍ഡി ബെല്‍റ്റില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു. രാഷ്ട്രീയ റൈഫിള്‍സ്, സംസ്ഥാന പൊലീസ്, സിആര്‍പിഎഫ് എന്നീ സേനാവിഭാഗങ്ങള്‍ സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
ഏറ്റുമുട്ടലില്‍ 44 രാഷ്ട്രീയ റൈഫിള്‍സിലെ ജവാന് ഷാം സുന്ദര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: