കൊല്ലം: അരിപ്പ ഭൂസമരത്തിന്റെ ഭാഗമായി പ്രദേശത്ത് കുടില്‍ കെട്ടി സമരം ചെയ്യുന്നവരുടെ കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്നതിന് വിശദമായ സര്‍വേ നടത്താന്‍ വനം മന്ത്രി കെ.രാജു നിര്‍ദ്ദേശം നല്കി.
ഭൂപ്രശ്നം പരിഹരിക്കുന്നതിന് വിവിധ സമരസംഘടനാ പ്രതിനിധികളുമായി കളക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പ്രാഥമിക സര്‍വേകളിലുടെ സര്‍ക്കാരിന് ലഭിച്ച കണക്കുകള്‍ അന്തിമമാക്കുതിന്റെ ഭാഗമാണ് നടപടി. മൂന്നുമാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കണം. സമരരംഗത്തുള്ളവരിലെ ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരം പ്രദേശത്ത് ഉടന്‍ ഒരേക്കര്‍ വീതം ഭൂമി നല്കാന് സര്‍ക്കാര്‍ തയ്യാറാണ്. ഭൂസമരത്തിലെ പട്ടികജാതി, ഇതര വിഭാഗങ്ങളുടെ കാര്യത്തിലും തുടര്‍നടപടികളുണ്ടാകുമെന്നും പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.എസ്. കാര്ത്തികേയന്, റൂറല്‍ പോലീസ് മേധാവി ബി.അശോകന്, സബ് കളക്ടര്‍ ഡോ.എസ്.ചിത്ര, എഡിഎം കെ .ആര്.മണികണ്ഠന്, ഡെപ്യുട്ടി കളക്ടര്‍ (എല്‍ ആര്) ബി.ശശികുമാര്‍, വിവിധ സമരസമിതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: