ന്യൂദല്‍ഹി: ബിജെപി അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണ്, മുന്കേന്ദ്രപ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നിവരെ ഇല്ലാത്ത ആയുധ ഇടപാടിന്റെ പേരില്‍ കോഴയില്‍ കുരുക്കുകയും സല്‍പ്പേര് കളങ്കപ്പെടുത്തുകയും ചെയ്ത തെഹല്‍ക്കയ്ക്ക് കോണ്‍ഗ്രസുമായി ഉണ്ടായിരുന്ന ബന്ധം പുറത്ത്. തെഹല്ക്കയെ പണം നല്കി സഹായിച്ചിരുന്നവരെ സംരക്ഷിക്കാന്‍ സോണിയ കേന്ദ്രമന്ത്രി പി. ചിദംബരത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന കാര്യം വെളിവായി.
ഫെര്‍ണാണ്ടസിന്റെ അടുത്ത അനുയായി ആയിരുന്ന ജയാ ജെയ്റ്റ്ലി രചിച്ച ആത്കഥയിലാണ് ഈ വെളിപ്പെടുത്തല്‍. തേളുകള്ക്കിടയിലെ ജീവിതം, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു സ്ത്രീയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകം ഇന്നലെ പുറത്തിറങ്ങി.
എന്‍ഡിഎ സര്‍ക്കാരിലെ പ്രമുഖരെയും ബിജെപി അധ്യക്ഷനെയും ലക്ഷ്യമിട്ട് അന്ന് തെഹല്‍ക്ക നടത്തിയ വെസ്റ്റ് എന്‍ഡ് സ്റ്റിങ് ഓപ്പറേഷനില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്നാണ് ജയയുടെ വെളിപ്പെടുത്തല്‍. ഈ വിവാദമാണ് ഫെര്‍ണാണ്ടസിന്റെ രാജിയില്‍ കലാശിച്ചത്. ഇതിന്റെ ഗുണഫലം കോണ്‍ഗ്രസിനാണ് ലഭിച്ചതെന്നും ജയ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തില്‍ വന്നു. തെഹല്ക്കയെ പണം നല്കിയ സഹായിച്ചവരെ സംരക്ഷിക്കാന്‍ ഇൗ സമയത്താണ് സോണിയ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന് നിര്‍ദ്ദേശം നല്‍കിയത്.
ഫസ്റ്റ് ഗ്ലോബല്‍ എന്ന സ്ഥാപനമായിരുന്നു തെഹല്‍ക്കയ്ക്ക് പണം നല്കിയിരുന്നവരില് പ്രധാനികള്‍. തങ്ങനെ ധനമന്ത്രാലയം ബുദ്ധിമുട്ടിക്കുന്നുവെന്നു കാട്ടി അവര്‍ അന്ന് ദേശീയ ഉപദേശക സമിതി അധ്യക്ഷയായ സോണിയയ്ക്ക് കത്തു നല്‍കിയിരുന്നു. ഇതിനെത്തുര്ടന്നാണ് അവരെ സംരക്ഷിക്കാന്‍ സോണിയ ചിദംബരത്തോട് ആവശ്യപ്പെട്ടത്. ഫസ്റ്റ് ഗ്ളോബല്‍ നല്കിയ കത്തിന്റെ കോപ്പിയും പുസ്തകത്തിലുണ്ട്.
ഫെര്‍ണാണ്ടസ് രാജിക്കൊരുങ്ങിയപ്പോള്‍ അദ്വാനിയും ജസ്വന്ത് സിങ്ങുമാണ് തടഞ്ഞത്. പക്ഷെ രാജി തേടി പ്രധാനമന്ത്രി വാജ്പേയി അയച്ച സന്ദേശവുമായി അധികം വൈകാതെ ജസ്വന്ത് സിങ് അദ്ദേഹത്തെ കണ്ടു. ഫെര്‍ണാണ്ടസ് ഉടന്‍ രാജിവച്ചു. ജയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: