ചെന്നൈ: സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ കോപ്പിയടി സംബന്ധിച്ച അന്വേഷണം പോലീസ് വ്യാപിപ്പിക്കുന്നു. കോപ്പിയടിച്ചതിന് മലയാളി ഐപിഎസ് ട്രെയിനി ഓഫീസര്‍ സഫീര്‍ കരിമിനെയും ഇയാളെ സഹായിച്ച ഭാര്യ ജോയ്സിയെയും ചെന്നൈ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ 30നാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ യുപിഎസ്സി നടത്തിയത്. ഈ പരീക്ഷയില്‍ മറ്റ് ഉദ്യോഗാര്‍ത്ഥികളെയും കോപ്പിയടിക്കുന്നതിനായി അറസ്റ്റിലായ കരിം സഹായിച്ചിരുന്നുവോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
കൊച്ചി, തൂരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇയാളുടെ പരിശീലന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ പരിശീലനം നേടിയവര്‍ക്ക് ഇയാള്‍ കോപ്പിയടിക്കാന്‍ സഹായം നല്‍കിയിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. 11 സെല്‍ഫോണുകള്‍, ഒരു ടാബ്ലെറ്റ്, ഒരു ലാപ്ടോപ്പ്, നാല് ഹാര്ഡ്ഡിസക്കുകള് എന്നിവ പിടിച്ചെടുത്തിരുന്നു.
കരിമിന്റെ ഗൂഗിള്‍ ഡ്രൈവ് അക്കൗണ്ടില്‍ നിന്നും ചെന്നൈയില്‍ നടന്ന യുപിഎസ്സി മെയിന്‍ പരീക്ഷയുടെയും മഥുരയില്‍ നടന്ന പ്രാഥമിക പരീക്ഷയുടെയും ചോദ്യപേപ്പറുകളുടെ കോപ്പികള്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. കരിം സ്ഥിരമായി ഉപയോഗിച്ചിരുന്നതും ഈ സംവിധാനമായിരുന്നു.
ഹൈദരാബാദില്‍ കരിമിന്റെ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്ന പി. രാംബാബുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നര കിലോമീറ്റര്‍ അകലെ വരെ റെയ്ഞ്ചുള്ള വയര്‍ലെസ് മോഡം കരിം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: