ഇരിങ്ങാലക്കുട : മാതൃസദനങ്ങള്‍ ആരോഗ്യകരമായ സമൂഹത്തിന് നല്ലതല്ലെങ്കിലും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാപ്രാണം കുഴിക്കാട്ടുകോണത്ത് പണിതീര്‍ന്ന അശരണരായ അമ്മമാര്‍ക്ക് അഭയകേന്ദ്രമായ സാകേതം സേവാനിലയത്തിന്റെ ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി.
സമാജത്തിന്റെ ആരോഗ്യം സേവനമനോഭാവമുള്ള സമൂഹമാണ്. നമുക്ക് സമൂഹത്തില്‍ നിന്നും ലഭിച്ചതല്ലാത്തതായി ഒന്നും ഈ ലോകത്തിലില്ല.
ഭഗവത് അനുഗ്രഹംകൊണ്ട് ലഭിച്ചതാണ് ഇതെല്ലാം. സമാജത്തെ സേവിക്കലാണ് യഥാര്‍ത്ഥ ഈശ്വരസേവയെന്നും അദ്ദേഹം പറഞ്ഞു. ഇതുതന്നെയാണ് സേവാഭാരതി സമൂഹത്തിന് നല്കുന്ന സന്ദേശമെന്നും സ്വാമിജി പറഞ്ഞു. സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി സേവാനിലയം സമ്മേളനം ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി ആമുഖപ്രഭാഷണം നടത്തി. ഭവനനിര്‍മ്മാണനിധി ഉദ്ഘാടനം ടി.എസ്.പട്ടാഭിരാമന് നിര്‍വ്വഹിച്ചു. യുഎഇയിലെ പെപ്കോ ഗ്രൂപ്പ് ചെയര്മാന് വി.ജി.പ്രേമിനെ രാഷ്ട്രീയ സ്വയം സേവകസംഘം ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ് എ.ആര്. മോഹന്‍ ആദരിച്ചു. ഗോശാല സമര്‍പ്പണം ഖണ്ഡ് സംഘചാലക് പ്രതാപവര്‍മ്മരാജ നിര്‍വഹിച്ചു.
സേവാഭാരതി സംഘടനാസെക്രട്ടറി യു.എന്‍.ഹരിദാസ്, കൗണ്‍സിലര്‍ രമേഷ് വാര്യര്‍, കെ.ആര്.സുബ്രഹ്മണ്യന്, ശിവദാസ് പള്ളിപ്പാട്ട് എന്നിവര്‍ സംസാരിച്ചു. ഗൃഹപ്രവേശത്തോടനുബന്ധിച്ച് ഗണപതിഹോമം, വാസ്തുബലി, ഭഗവതിസേവ എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: