അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറിലെ കരിമണല്‍ ഖനനത്തിന് കോണ്‍ഗ്രസ് ഭരിക്കുന്ന പുറക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ഒത്താശയെന്ന് ആരോപണം.
കരിമണല്‍ ഖനനത്തിനായി പഞ്ചായത്ത് അനുമതിയില്ലാതെ ഐആര്‍ഇ സ്ഥാപിച്ച സ്പൈറല്‍ യൂണിറ്റ് പൊളിച്ചുമാറ്റണം എന്നാവശ്യപ്പെടാതെയാണ് കരിമണല്‍ ലോബിക്ക് സഹായം നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഇത് സ്ഥാപിച്ച് മണല്‍ ഊറ്റാന്‍ തുടങ്ങിയ നാള് മുതല്‍ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത് വരികയും നിരവധി തവണ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കുകയും ചെയ്തിരുന്നു.
അഞ്ചു മാസം മുമ്പ് നടന്ന ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കരിമണല്കടത്ത് തടഞ്ഞു മത്സ്യതൊഴിലാളികള്‍ ഹൈക്കോടതി വിധിയും സമ്പാദിച്ചിരുന്നു. അന്ന് രാഷ്ട്രീയ മുതലെടുപ്പിനായി എംപി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കരിമണല്‍ ഖനനത്തിനെതിരെ കോണ്‍ഗ്രസുകാരും രംഗത്ത് എത്തിയിരുന്നു.
കടലില്‍ നിന്നും കൂറ്റന്‍ മോട്ടോര്‍ ഉപയോഗിച്ച് അടിച്ചുകൂട്ടുന്ന മണലില്‍ നിന്ന് ഇവിടെ സ്ഥാപിച്ച സ്പൈ റ ല്‍ യൂണിറ്റിലൂടെയാണ് കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതുക്കള്‍ വേര്‍തിരിക്കുന്നത്. കഴിഞ്ഞ നാലു മാസമായി തടഞ്ഞിട്ടിരിക്കുന്ന മണല്‍ഖനനം കഴിഞ്ഞ ദിവസം പോലീസ് സഹായത്തോടെ ഐആര്‍ഇ വീണ്ടും ആരംഭിച്ചു.
ഐആര്‍ഇ ഇത്തരത്തില്‍ വേര്‍തിരിക്കുന്ന മണല്‍ തമിഴ്നാട്ടിലെ ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളിലേയ്ക്ക് ഉദ്യോഗസ്ഥര്‍ കടത്തുന്നതായി എല്ലാ സംഘടനകളും, രാഷ്ടീയ നേതൃത്വങ്ങളും ഒരേ സ്വരത്തിലാണ് ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: