ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യത്തിന് മുന്നോടിയായി കാവില്‍ പൂജകള്‍ ആരംഭിച്ചു. രോഹിണി നാള് മുതല്‍ പുണര്‍തം നാള് വരെ നാഗരാജാവിനും സര്‍പ്പയക്ഷിക്കും മുഴുക്കാപ്പ് ചാര്‍ത്തിയുള്ള പൂജകള്‍ ആരംഭിച്ചു.
കാവുമാറ്റംവഴി മണ്ണാറശാലയില്‍ എത്തിക്കുന്ന നാഗദേവതകളുടെ സങ്കല്‍പ്പത്തിലാണ് കാവില്‍ പൂജ. ആചാരപ്രകാരം കാവുമാറ്റിക്കൊണ്ടുവരുന്ന നാഗവിഗ്രഹങ്ങള്‍ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ പ്രതിഷ്ഠാകാവിലാണ് പ്രതിഷ്ഠിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും അത്യപൂര്‍വ്വവുമായ ആയിരക്കണക്കിന് പ്രതിഷ്ഠകളാണ് മണ്ണാറശാല കാവിലുള്ളത്.
എല്ലാവര്‍ഷവും മണ്ണാറശാല കുടുംബാംഗങ്ങള്‍ ആയില്യത്തിന് മുമ്പായി എരിങ്ങാടപ്പള്ളിക്കാവ് ഉള്‍പ്പെടെയുള്ള അനുബന്ധ കാവുകളില്‍ പൂജ നടത്തുന്നത് വര്‍ഷങ്ങളായി നിലനില്ക്കുന്നു. ആയില്യത്തിന് മുമ്പ് രോഹിണി മുതല്‍ പുണര്‍തം വരെയാണ് നാഗരാജാവിനും സര്‍പ്പയക്ഷിയ്ക്കും മുഴുക്കാപ്പ് ചാര്‍ത്തുന്നത്.
മണ്ണാറശാല വലിയമ്മ ഉമാദേവി അന്തര്‍ജ്ജനത്തിന്റെ വിശേഷാല്‍ പൂജകളാണ് ഇപ്പോള്‍ ക്ഷേത്രത്തില്‍ നടന്നുവരുന്നത്. പൂയംനാളില്‍ ഇത് പൂര്‍ത്തിയാകും. അന്ന് ചതുഃശ്ശതനിവേദ്യത്തോടെ അമ്മ ഉച്ചപൂജ നടത്തും. ഇത് തൊഴുതാല്‍ നാഗദോഷങ്ങളെല്ലാം അകലുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: