കൂടംകുളം: കൂടംകുളത്തെ കടല്‍സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം തമിഴ്നാടിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സമരസമിതി. സമരസമിതി നേതാവ് ഉദയകുമാര്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി അയച്ച സമന്‍സ് കാലാവധി ഇന്നവസാനിക്കും.
പോലീസ് തങ്ങളെ വേട്ടയാടുകയാണെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു. അതേസമയം ആണവ വിരുദ്ധ സമരസമതിയുടെ നേതൃത്വത്തില്‍ നടത്തിയ കടല്‍ സമരത്തിനിടെ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച കടലില്‍ മനുഷ്യ മതില് നിര്‍മ്മിക്കുന്നതിനിടെ തലയടിച്ചു വീണ സഹായ് രാജ് (42) ആണ് മരിച്ചത്.
സമരക്കാരെ നിരീക്ഷിക്കാനായി താഴ്ന്നു പറന്ന കോസ്റ്റ്ഗാര്‍ഡിന്റെ വിമാനം വിമാനം കണ്ട് പരിഭ്രാന്തനായാണ് സഹായം പാറയില്‍ തലയിടിച്ച് വീണത്. വ്യാഴാഴ്ച പോലീസ് നടത്തിയ വെടി വെയ്പ്പില്‍ പരിക്കേറ്റും ഒരാള്‍ കൂടംകുളത്ത് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: