തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ എബിവിപി പ്രവര്‍ത്തകരും 11 ന് തിരുവനന്തപുരത്ത് നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കണമെന്ന് ദേശീയ സഹസംഘടനാസെക്രട്ടറി ശ്രീനിവാസ്.
അഭിമാനമാണ് കേരളം; ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്സിസം എന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപി സംഘടിപ്പിക്കുന്ന മഹാറാലിയുടെ വാഹനപ്രചാരണജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റിന് മുന്നില്‍ കെടിയു സമരത്തിനെത്തിയ വിദ്യാര്‍ഥികളെ യൂണിവേഴ്സിറ്റി കോളേജിലെയും സംസ്കൃതകോളേജിലെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ അദ്ദേഹം അപലപിച്ചു.
കേരളത്തില്‍ എസ്എഫ്ഐക്ക് ആധിപത്യമുള്ള കോളേജുകളില്‍ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നു. പോലീസില്‍ പരാതി നല്കിയാല് എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാവകുപ്പ് ചുമത്തി ജയലിലടയ്ക്കുന്നു. എസ്എഫ്ഐ ആക്രമിക്കുന്തോറും എബിവിപി കേരളത്തില്‍ ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് അഞ്ച് വാഹനങ്ങളാണ് പ്രചാരണത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: