പുത്തൂര്‍(കൊല്ലം): എബിവിപി റാലിയുടെ പ്രചാരണബോര്‍ഡ് പോലീസ് നീക്കി. പുത്തൂര്‍ മണ്ഡപം ജങ്ഷനില്‍ വെച്ചിരുന്ന കൂറ്റന്‍ പ്രചാരണബോര്‍ഡാണ് പരാതി കിട്ടി ഒരു മണിക്കൂറിനകം പോലീസെത്തി ചുമന്നുമാറ്റിയത്.’അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്സിസം’ എന്ന മുദ്രാവാക്യമുയര്‍ത്തി 11ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന എബിവിപി റാലിയുടെ പ്രചാരണമാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കിയത്.
മാര്‍ക്സിസ്റ്റ് ക്രൂരതകള്‍ വിളിച്ചുപറയുന്നതാണ് പ്രചാരണബോര്‍ഡുകള്‍. പിണറായി വിജയന്റെ ചിത്രത്തോടൊപ്പം ഹിറ്റ്ലറുടെ പടം ചേര്‍ത്തത് മുഖ്യമന്ത്രിയെ അപമാനിക്കലാണെന്ന് ആരോപിച്ച് സിപിഎമ്മിന്റെ പുത്തൂര്‍ ലോക്കല്‍ കമ്മറ്റിയാണ് പരാതിയുമായെത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ ബോര്‍ഡ് മാറ്റിയില്ലെങ്കില്‍ തങ്ങള്‍ നീക്കുമെന്ന് അവര്‍ ഭീഷണി മുഴക്കി.
സിപിഎം ഭീഷണിക്ക് മുന്നില്‍ സമ്മര്‍ദത്തിലായ പോലീസ് തൊട്ടടുത്ത മണിക്കൂറില്‍ സ്ഥലത്തെത്തി ബോര്‍ഡ് എടുത്തുമാറ്റി. മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയും പോലീസ് മുഴക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന പ്രചരണബോര്‍ഡുകള്‍ മൂക്കിനുതാഴെ ഉയര്‍ന്നിട്ടും കൈയുംകെട്ടിയിരുന്ന പോലീസാണ് സിപിഎം ഭീഷണിക്കുമുന്നില്‍ ഭയന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: