കോട്ടയം: കെപിഎംഎസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് നയിക്കുന്ന ഭൂ അധിനിവേശ യാത്രക്ക് ജില്ലയില്‍ ആറു സ്ഥലങ്ങളില്‍ സ്വീകരണം നല്‍കുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഭുരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി നല്കുന്ന വിധത്തില്‍ രണ്ടാം ഭൂ പരിഷ്കരണം നടപ്പിലാക്കുക,എയ്ഡഡ് വിദ്യാഭ്യസ മേഖലയില്‍ പട്ടികജാതി സംവരണം നടപ്പിലാക്കുക,സ്വാശ്രയ വിദ്യാഭ്യാസ മേഖല പട്ടികവിഭാഗങ്ങള്‍ക്ക് പ്രാപ്യമാക്കുക,പട്ടികജാതി വികസന നയം പ്രഖ്യാപിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. 9,10 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും.ചങ്ങനാശ്ശേരി,കോട്ടയം,വൈക്കം,കടുത്തുരുത്തി,പാലാ,മുണ്ടക്കയം എന്നീ സ്ഥലങ്ങളിലാണ് സ്വീകരണം .ഓരോ ദിവസവും സമാപന പരിപാടിയില്‍ ഭൂമിയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാറും ഉണ്ടാകും. 20 ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ സമാപന സമ്മേളനത്തില്‍ മഹാറാലിയും നടക്കും. സംഘടനയുടെ കേസ് സംബന്ധിച്ചു ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണ്.വിമത പ്രവര്‍ത്തനം നടത്തുകയും ഭൂ മാഫിയകളുടെ ഇംഗിതത്തിന് വഴങ്ങി പല സ്ഥലങ്ങളിലും കെപിഎംഎസ് പ്രവര്‍ത്തകരെയും ജാഥകളെയും ആക്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നു ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പോലീസ് സംരക്ഷണയിലാണ് യാത്രയെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.സി.തങ്കപ്പന്,ജില്ലാ സെക്രട്ടറി അനില്‍ മുട്ടപ്പള്ളി,കെപിഇഎഫ് ജില്ലാ സെക്രട്ടറി ജോമോന്,യൂണിയന് സെക്രട്ടറി എന്‍.കെ.റെജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: