പൊന്‍കുന്നം: ശബരിമല തീര്‍ത്ഥാടനം മുന്‍നിര്‍ത്തി അപകടങ്ങള്‍ പതിവായ പാലാ- പൊന്‍കുന്നം റോഡില്‍ സുരക്ഷയൊരുക്കാന്‍ പോലീസ് രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി പോലീസിന്റെ ഇന്റര്‍സെപ്റ്റര്‍ പട്രോളിങ്ങും റോഡില്‍ ആരംഭിച്ചു. അമിതവേഗക്കാരെയും നിയമം ലംഘിക്കുന്നവരെയും എളുപ്പത്തില്‍ കണ്ടെത്താനും അതുവഴി അപകടങ്ങള്‍ കുറയ്ക്കാനും കണ്ട്രോള് റൂം വാഹനത്തിന്റെയും ഹൈവേ പൊലീസിന്റെയും പരിശോധനകള്‍ ശക്തമാക്കുന്നതോടെ കഴിയുമെന്ന് പോലീസ് അറിയിച്ചു.
പൊന്‍കുന്നം–പാലാ റോഡില്‍ രണ്ടാം മൈല്‍ മുതല്‍ മഞ്ചക്കുഴി വരെയുള്ള 6.45 കിലോമീറ്റര്‍ ദൂരമാണ് ഏറെ അപകട സാധ്യതയുള്ളതായി നാറ്റ്പാക്കിന്റെ പഠന റിപ്പോര്‍ട്ടില്‍ ഉള്ളത്.
ഇന്റര്‍സെപ്റ്റര്‍ വാഹനത്തിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ ക്യാമറ ഒന്നര കിലോമീറ്റര്‍ വരെ അകലെയുള്ള വാഹനങ്ങളുടെ ചിത്രങ്ങള്‍ പിടിച്ചെടുക്കും. അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇന്റര്‍സെപ്റ്ററിലൂടെ കണ്ടെത്തി പിഴയടപ്പിക്കാം. പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് അതതു പൊലീസ് സ്റ്റേഷനില്‍ മോട്ടോര്‍വാഹന നിയമപ്രകാരമുള്ള പിഴയൊടുക്കാം.
അത്യാധുനിക സംവിധാനങ്ങളുള്ള ഈ വാഹനത്തില്‍ അമിതവേഗം, മദ്യപിച്ചു വാഹനം ഓടിക്കല്‍, അലക്ഷ്യമായ ഡ്രൈവിങ്, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിക്കാതെയുള്ള ഡ്രൈവിങ് എന്നിവ തെളിവു സഹിതം കണ്ടുപിടിക്കാന്‍ കഴിയും. വാഹനത്തിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്നതും തിരിക്കാവുന്നതുമായ ക്യാമറയില്‍നിന്നു പ്രവഹിക്കുന്ന ഇന്‍ഫ്രാ റെഡ് രശ്മികള്‍ ഒന്നരക്കിലോമീറ്ററോളം അകലെനിന്നു വരുന്ന വാഹനങ്ങളില്‍ പതിയും. ഇതിന്റെ വേഗം, ദൂരപരിധി, സമയം, തീയതി, വിഡിയോ ചിത്രം എന്നിവ റിക്കോ!ര്‍ഡ് ചെയ്യും.
ഡിജിറ്റല്‍ ക്രിസ്റ്റല്‍ മോണിറ്ററില്‍ സേവ് ചെയ്യുന്ന വിഡിയോ ചിത്രങ്ങള്‍ വീണ്ടും കാണാന്‍ കഴിയും. വാഹനത്തില്‍ ബ്രീത്ത് അനലൈസര്‍, പൊല്യൂഷന്‍ അനലൈസര്‍ എന്നിവ ഉണ്ട്. 25 ലക്ഷം രൂപയാണ് വാഹനം ഒരുക്കുന്നതിന്റെ ചെലവ്. ഇന്റര്‍സെപ്റ്റര്‍ വാഹനം ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളതറോഡില് നിലവില്‍ കാഴ്ച മങ്ങിയ സൂചനാബോര്‍ഡുകള്‍ തെളിക്കാനും പുതിയവ സ്ഥാപിക്കാനും കെഎസ്ടിപിയും പോലീസും ചേര്‍ന്നു തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ 15നു മുന്‍പു തന്നെ പൂര്‍ത്തിയാക്കും.രണ്ടാം മൈലിലും ഇളങ്ങുളം കവലയ്ക്കു സമീപത്തുള്ള പ്രദേശങ്ങളുമാണ് അപകട മേഖലയായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: