ഷില്ലോങ്ങ് : രാജ്യാന്തര ഭീകരതയെ നേരിടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസം മേഘാലയയില്‍ ആരംഭിച്ചു. ഉംറോയ് കന്റോണ്‍മെന്റിലെ ജോയിന്റ് വാര്‍ഫെയര്‍ സെന്ററിലാണ് ഒരാഴ്ച നീളുന്ന അഭ്യാസങ്ങള്‍ നടക്കുക.
സംപ്രീതി’ എന്നു പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തില്‍ കരസേനയിലെ 14 ഓഫീസര്‍മാരും ഇന്ത്യന്‍ കരസേനയിലെ 20 പേരുമാണ് പങ്കെടുക്കുന്നത്. ഇരു രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസത്തിന് വേദിയാകാറുണ്ട്.
ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഗജ്രാജ് കോര്‍പ്സ്, ലഫ്റ്റനന്റ് ജനറല്‍ എ.എസ്.ബേദി എന്നിവര്‍ അഭ്യാസങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: