തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി. സരിതയുടെ ലൈംഗിക ആരോപണ പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസ് എടുക്കുകയുള്ളൂ. അഴിമതിയില്‍ പൊതു അന്വേഷണം മാത്രമേ ഉണ്ടാകൂ.
അന്വേഷണ സംഘത്തെ നിയമിച്ച് ഇന്ന് തന്നെ ഉത്തരവ് ഇറങ്ങിയേക്കും. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രഖ്യാപിച്ചതുപോലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ശക്തമായ അന്വേഷണം നടക്കില്ലെന്ന് വ്യക്തമായി.
ജസ്റ്റീസ് അരിജിത്ത് പാസായത്തിന്റെ നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സോളാർ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടു സരിതയുടെ മൊഴിക്കു പുറമേ ശക്തമായ തെളിവ് സർക്കാരിന്റെ പക്കലുണ്ടെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരേ കേസെടുക്കാമെന്നാണ് നിയമോപദേശം.
സോളാർ കമ്മീഷൻ റിപ്പോർട്ടും തുടർനടപടികളും അടങ്ങുന്ന റിപ്പോർട്ട് വ്യാഴാഴ്ച നിയമസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇന്നു ചേർന്ന മന്ത്രിസഭയിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: