റിയാദ്: സൗദി അറേബ്യ രാജകുടുംബത്തിലെ രാജകുമാരന് അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി അറേബ്യ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. രാജകുമാരന് ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സൗദി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മുന്‍ സൗദി രാജാവിന്റെ മകനായ അബ്ദുള്‍ അസീസ്, മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അഴിമതി വിരുദ്ധ വേട്ടക്കിടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. death of Prince Abdulaziz bin Fahd എന്ന പേരില്‍ ഹാഷ് ടാഗും ഇതിനൊപ്പം പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
അല്‍മസ്ദാര്‍ ന്യൂസ് നെറ്റ് വര്‍ക്കാണ് അസീസ് രാജകുമാരന്റെ മരണവാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത വെബ്സൈറ്റില്‍ നിന്നും നീക്കിയിരുന്നു. അല്‍ മസ്ദാറിന്റെ വാര്‍ത്ത പല പ്രമുഖരും ട്വീറ്റ് ചെയ്തതോടെ മരണം സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ ശക്തി പ്രാപിക്കുകയായിരുന്നു.
സല്മാന് രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതി കഴിഞ്ഞ ദിവസം, അഴിമതി നടത്തിയ രാജകുടുംബാംഗങ്ങളെയും മന്ത്രിമാരെയും അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ അബ്ദുള്‍ അസീസ് രാജകുമാരനും ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: