തിരുവനന്തപുരം: ശനിയാഴ്ച നടക്കുന്ന മഹാറാലിയെ വരവേല്‍ക്കാന്‍ ഗ്രാമങ്ങളും ഒരുങ്ങി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന എബിവിപി പ്രവര്‍ത്തകര്‍ക്കുള്ള താമസം തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിവാര്‍ സംഘടനയില്‍പ്പെട്ട പ്രവര്‍ത്തകരുടെ വീടുകളിലും ആഡിറ്റോറിയത്തിലും ഒരുക്കി. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് നെയ്യാറ്റിന്‍കര, കാട്ടാക്കട, പാറശ്ശാല തുടങ്ങിയ സ്ഥലങ്ങളില്‍ പന്ത്രണ്ടിടത്താണ് താമസം ഒരുക്കിയിരിക്കുന്നത്. ഇവരുടെ ചുമതലകള്‍ പരിവാര്‍സംഘടനയില്‍പ്പെട്ട അമ്മമാര്‍ക്കാകും.
ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍, നെടുമങ്ങാട്, പാലോട്, വെള്ളനാട് തുടങ്ങി പത്തൊന്‍പത് സ്ഥലങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. ഇതില്‍ പത്ത് സ്ഥലങ്ങളിലും തെലങ്കാനയില്‍ നിന്നുള്ള ഇരുപത്തയ്യായിരത്തോളം വിദ്യാര്‍ഥികളാകും താമസിക്കുക. ദക്ഷിണഭാരതത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് കോര്പ്പറേഷന് പരിധിയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇവരുടെ ചുമതല അതത് പ്രദേശത്തെ പരിവാര്സംഘടനയില്പ്പെട്ടവര്ക്കാണ്. ഒരുലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികളാണ് മഹാറാലിയില്‍ പങ്കെടുക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എബിവിപിയുടെ സംഘടനാനേതാക്കള്‍ തലസ്ഥാനത്ത് എത്തി. ജമ്മു-കാശ്മീരില്‍ നിന്നുള്ള ആദ്യസംഘം നാളെ തലസ്ഥാനത്തെത്തും. ഇവര്‍ക്ക് വന്‍സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. റയില്‍വേ സ്റ്റേഷനില്‍ എത്തുന്ന പ്രവര്‍ത്തകരെ താമസസ്ഥലത്ത് എത്തിക്കാന്‍ നാനൂറിലധികം ബസ്സുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മഹാറാലിയോടനുബന്ധിച്ച് പത്തിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ചോളം സ്പെഷ്യല്‍ ട്രെയിനുകള്‍ തലസ്ഥാനത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: