കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ ഡീലേഴ്സ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല കടയടപ്പ് സമരംമൂലം പൊതുവിതരണ മേഖല സ്തംഭനത്തിലേക്ക്. ആറുമുതലാണ് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പുസമരം ആരംഭിച്ചത്. സമരത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും രണ്ടുദിവസമായി അടഞ്ഞുകിടക്കുകയാണ്. വേതന വ്യവസ്ഥ പരിഷ്കരിക്കുക എന്നതാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. തുച്ഛമായ കമ്മീഷനില്‍ ജോലിചെയ്യുന്ന റേഷന്‍വ്യാപാരികള്‍ക്ക് കാലത്തിനുസരിച്ച് റേഷന്‍ സാധനങ്ങള്‍ വെട്ടിച്ചുരുക്കി നാമമാത്രമായ നിലയില്‍ നല്കുമ്പോള് അതിന്റെ കമ്മീഷന് മാത്രമായി മുന്നോട്ടുപോകുവാന്‍ സാധിക്കുകയില്ലെന്നാണ് വ്യാപാരികളുടെ പരാതി.
കഴിഞ്ഞ മെയ് 31ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന വ്യവസ്ഥ ഇതുവരെ വ്യാപാരികള്‍ക്ക് ലഭ്യമായിട്ടില്ല. ഡോര്‍ഡെലിവറി നടപ്പിലാക്കി അഞ്ച് മാസം കഴിഞ്ഞിട്ടും വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ സമരവുമായി മുന്നോട്ടുപോകുന്നത്. 350 കാര്‍ഡുള്ള ഒരുകടയില്‍ 45 ക്വിന്റല്‍ അരി വിതരണം ചെയ്താല്‍ വ്യാപാരിക്ക് ലഭിക്കുന്ന കമ്മീഷന് പ്രതിമാസം 4500 രൂപ മാത്രമാണ്. പഞ്ചസാര, മണ്ണെണ്ണ, മറ്റുസാധനങ്ങള്‍ എന്നിവയുടെ കമ്മീഷന് വേറെയും കിട്ടും. എന്നാല്‍ 350 കാര്‍ഡുള്ള കടയില്‍ ഇത്രയും അരി വിതരണത്തിന് ലഭിക്കാറില്ല. ഒരു ക്വിന്റല്‍ അരിക്ക് 100 രൂപയാണ് കമ്മീഷന് കിട്ടുന്നത്.
ഈ കമ്മീഷന് തുകയില്‍ നിന്നും കടവാടക, സെയില്‍സ്മാന്റെ ശമ്പളം, സ്റ്റേഷനറി ചെലവ്, വൈദ്യുതി ചാര്‍ജ്ജ് തുടങ്ങിയവയെല്ലാം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ഇത് വ്യാപാരികള്‍ക്ക് നഷ്ടക്കച്ചവടമായി മാറിയിരിക്കുകയാണ്. ഭക്ഷ്യഭദ്രതാ നിയമം നിലവില്‍വന്നതിന് ശേഷം കമ്പ്യൂട്ടര്‍വല്‍ക്കരണം, ഇ-പോസ് മെഷീന് സ്ഥാപിക്കല്‍, വേതന പാക്കേജ്, ഡോര്‍ ഡെലിവറി എന്നിവ സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതാണ്. എന്നാല്‍ ഡോര്‍ ഡെലിവറി മാത്രമേ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളൂ. ഇതുപ്രകാരം ഇറക്കിക്കൊടുക്കുന്ന ഭക്ഷ്യസാധനങ്ങളുടെ അളവുതൂക്ക കൃത്യത ഉറപ്പുവരുത്താന്‍ ഒരുസംവിധാനവുമില്ല. അതുകൊണ്ടുതന്നെ ഇതുവഴിയും ഏറെ നഷ്ടം സംഭവിക്കുന്നുണ്ടെന്നതാണ് വ്യാപാരികളുടെ പരാതി.
വേതന പാക്കേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാതെ തങ്ങളുടെ സമരം പിന്‍വലിക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. കമ്പ്യൂട്ടര്‍വല്‍ക്കരണം ഉടന്‍ നടത്തുമെന്നും മുന്‍ഗണനാ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുമെന്നും മന്ത്രി നിരവധി തവണ പ്രഖ്യാപിച്ചെങ്കിലും ഇതെല്ലാം ജലരേഖയായി മാറുകയാണ് ചെയ്തത്.
1ന് സമര്‍പ്പിക്കേണ്ട ഇന്റന്റ് ബഹിഷ്കരിച്ചും സ്റ്റോക്കെടുപ്പ് നിര്‍ത്തിവെച്ചും നടത്തിവരുന്ന സമരത്തിന് പിന്നാലെയാണ് അനിശ്ചിതകാല കടയടപ്പ് സമരം. കേരളത്തിലെ 140000ഓളം വരുന്ന റേഷന്‍ കടകള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ് ഇപ്പോള്‍. അരിയുമായി എത്തുന്ന വാഹനങ്ങള്‍ തിരിച്ചുവിട്ടും ഇന്റന്റ് പാസാക്കാതെയും പണമടക്കാതെയും ഭക്ഷ്യധാന്യം വിതരണം ചെയ്യാതെയുമുള്ള ഈ സമരം സാധാരണക്കാരന് കടുത്ത ദുരിതമാണ് ഉണ്ടാക്കുന്നത്.
സിവില്‍സപ്ലൈസ് ഗോഡൗണുകളില്‍ ലക്ഷക്കണക്കിന് ടണ്‍ അരിയും ഭക്ഷ്യധാന്യങ്ങളും കെട്ടിക്കിടക്കുകയാണ്. സമരം തുടര്‍ന്നാല്‍ പൊതുമേഖലയിലും വിലക്കയറ്റം ഉണ്ടാകുമെന്നകാര്യത്തില്‍ സംശയമില്ല. സമരത്തില്‍ പങ്കെടുക്കുന്ന വ്യാപാരികള്‍ കലക്ട്രേറ്റിനുമുമ്പില്‍ റിലേ നിരാഹാര സത്യാഗ്രഹവും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: