കോട്ടയം: റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു.വേതന പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കുകയും, പുതുവര്‍ഷ സമ്മാനമായി ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണിതെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍, സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന് എന്നിവര്‍ അറിയിച്ചു.
മാസവേതനം ഏര്‍പ്പെടുത്തിയതോടെ സര്‍ക്കാരിനുണ്ടാകുന്ന അധിക ചിലവ് പരിഹരിക്കാന്‍ സൗജന്യമായി വിതരണം ചെയ്യുന്ന അരിയുടെയും ഗോതമ്പിന്റെയും വില കിലോഗ്രാമിന് ഒരു രൂപ വീതം ഈടാക്കും. റേഷന്‍ വിതരണം കാര്യക്ഷമമാക്കാനുള്ള ഇ-പോസ് യന്ത്രം സ്ഥാപിക്കുന്ന ക്രമത്തിലാകും മാസശമ്പളം നല്കി തുടങ്ങുക. ആദ്യവേതനം കൊല്ലം ജില്ലക്കാര്‍ക്കാണ്.
350 വരെ കാര്‍ഡുള്ള റേഷന്‍ കടകള്‍ക്ക് 16,000 രൂപയും, 2,100 കാര്‍ഡിന് മുകളില്‍ 47,000 രൂപയുമായിരിക്കും ലഭിക്കുക. 45 മുതല്‍ 72 ക്വിന്റല്‍ വരെ ഭക്ഷ്യധാന്യം വില്‍ക്കുന്ന കടകള്‍ക്കാണ് 16,000 രൂപ നല്‍കുക. 72 മുതല്‍ 100 ക്വിന്റല്‍ വരെ വില്‍ക്കുന്നവര്‍ക്ക് 20,000 രൂപ. വില്‍പ്പന കൂടുന്നതനുസരിച്ച് വേതനം കൂടും. കാര്‍ഡുടമകള്‍ക്ക് ഏത് കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയും.
35 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ റേഷന്‍ നല്കിയിരുന്നതെങ്കില് ഇതില്‍ ആറു ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കും ഇനിമുതല്‍ സൗജന്യ റേഷന്‍. 29 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നഷ്ടമാകും. ഇവര്‍ കിലോഗ്രാമിന് ഒരു രൂപ നല്‍കേണ്ടി വരും.
ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് എന്നീ സംഘടനകളാണ് കടകള്‍ അടച്ചിട്ട് സമരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: