തിരുവനന്തപുരം: കെട്ടിട നികുതി നിര്‍ണ്ണയിക്കുന്നതിലും അത് ഇൗടാക്കുന്നതിലും സംസ്ഥാനം ഗുരുതര വീഴ്ച വരുത്തിയതായും ഇതുമൂലം ഖജനാവിന് നൂറു കോടിയുടെ നഷ്ടം ഉണ്ടായതായും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഒറ്റത്തവണ നികുതി, ആഡംബര നികുതി തുടങ്ങിയവ നിര്‍ണ്ണയിക്കുന്നതിലാണ് വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം. എറണാകുളം, കണ്ണൂര്‍, തൃശൂര്‍, വയനാട് ജില്ലകളിലെ 15 താലൂക്കുകളിലാണ് സിഎജി പരിശോധന നടത്തിയത്. പല താലൂക്കുകളും ഒറ്റത്തവണനികുതി നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. ഇതുവഴി 15 മുതല്‍ 20 കോടിയുടെ നഷ്ടമുണ്ട്. മൊത്തം 77 താലൂക്കുകളിലുമായി നഷ്ടം നൂറു കോടിയെങ്കിലും വരുമെന്നാണ് റിപ്പോര്‍ട്ടില്‍. 2012നും 2016നു ഇടയ്ക്ക് നിര്‍മ്മിച്ച 369 കെട്ടിടങ്ങള്‍ നികുതി നിര്‍ണ്ണയിക്കാന്‍ തിരിച്ചറിഞ്ഞിട്ടുപോലുമില്ല.
ഇതുവഴി ലഭിക്കേണ്ടിയിരുന്നത് 6.10 കോടിയാണ്. ആശുപത്രികള്‍, അപ്പാര്‍ട്ടുമെന്റുകള്‍, മാധ്യമങ്ങളുടെ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. 99 ഏപ്രില്‍ ഒന്നിനു മുന്‍പ് പണിതീര്‍ന്ന, 278 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ പ്ളിന്ത് ഏരിയ വരുന്ന കെട്ടിടങ്ങള്‍ക്ക് ആഡംബര നികുതി നിശ്ചയിച്ചിട്ടുമില്ല, റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: