തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അനുകൂലമാക്കി വാങ്ങിയശേഷം തോമസ് ചാണ്ടിയെ കായല്‍ കൈയേറ്റത്തില്‍ നിന്നു രക്ഷിച്ചെടുത്ത് മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്.
കായല്‍കൈയേറ്റ കേസില്‍ ഭാഗികമായ അന്വേഷണം മാത്രമാണ് കളക്ടര്‍ നടത്തിയതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ തോമസ് ചാണ്ടി കായല്‍ നികത്തി കൈയേറ്റം നടത്തിയതായി രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടി സ്വീകരിക്കണം എന്ന നിര്‍ദേശത്തോടെയാണ് റവന്യൂമന്ത്രി, മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
എന്നിട്ടും ഇതെല്ലാം അട്ടിമറിച്ച് സര്‍ക്കാര്‍ കോടതിയില്‍ കാര്യങ്ങള്‍ മാറ്റിപ്പറയുകയായിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: