ന്യൂദല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചാബില്‍ നടക്കുന്ന ആസൂത്രിത കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് മുഖ്യമന്ത്രി ക്യാപ്ടന് അമരീന്ദര്‍ സിങ്. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ ലക്ഷ്യമിട്ട് ഐഎസ്ഐ പദ്ധതിയിട്ട് നടത്തുന്നതാണ് കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.
കൊലപാതകക്കേസുകളില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് കൊലകള്‍ക്ക് പിന്നില്‍ ഐഎസ്ഐ പദ്ധതിയാണെന്ന് വ്യക്തമായത്. വര്‍ഗ്ഗിയ വേര്‍തിരിവുണ്ടാക്കി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ഐഎസ്ഐയുടെ ലക്ഷ്യം. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പും ഇവര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിലൂടെയാണ് പാക്കിസ്ഥാനില്‍ നിന്നും നിര്ദ്ദേശങ്ങളെത്തുന്നത്.
കൊലപാതകങ്ങള്‍ക്ക് പിന്നിലെ നാലുപേരെ അറസ്റ്റ് ചെയ്യുവാനായത് നിര്‍ണ്ണായകമായതായി മുഖ്യമന്ത്രി പറഞ്ഞു.
അമിത് അരോര, ദുര്‍ഗ്ഗാദത്ത്, ജഗദീഷ് ഗഗന്ജ, അമിത് ശര്‍മ്മ, സത്പാല്‍, രമേഷ് കുമാര്‍, സുന്ത്താന് മാഷിക്, രവീന്ദര്‍ ഗോസെയിന് എന്നിവരുടെ കൊലപാതകങ്ങള്ക്കുത്തരവാദികളായവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത പഞ്ചാബ് പോലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഐഎസ്ഐ ബന്ധമുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്ന് പഞ്ചാബ് ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: